
മുബൈ: നടൻ ഷാരൂഖ് ഖാൻ്റെ മുബൈയിലെ വീടായ മന്നത്തില്‍ നടന്ന പരിശോധനയില്‍ വിശദീകരണവുമായി താരത്തിന്റെ മാനേജര്‍ പൂജാ ദദ്‌ലാനി രംഗത്ത്. വനംവകുപ്പും മുബൈ കോര്‍പ്പറേഷനും നടത്തിയ പരിശോധനയില്‍ പ്രതികരിച്ചാണ് പൂജാ ദദ്‌ലാനി രംഗത്തെത്തിയത്. അനധികൃതമായി യാതൊരു നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും നിര്‍മാണ പ്രവര്‍ത്തനത്തില്‍ പരാതികളൊന്നുമില്ലെന്നും പൂജാ ദദ്‌ലാനി വ്യക്തമാക്കി.
തീരദേശ നിര്‍മ്മാണ നിയന്ത്രണച്ചട്ടം ലംഘിച്ചെന്ന പരാതിയിലായിരുന്നു ഷാരൂഖിന്റെ ബാന്ദ്രയിലെ വീട്ടില്‍ പരിശോധന നടന്നത്. ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കറാണ് പരാതികാരന്‍. കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നിയമാനുസൃതമാണോ എന്ന് വിലയിരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. പരിശോധനയുടെ കണ്ടെത്തലുകൾ സമാഹരിച്ച് പരാതിക്കാരന് ഉടൻ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഷാരൂഖ് ഖാന്റെ മന്നത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇത് കൂടാതെ രണ്ട് നിലകള്‍ കൂടി പുതുക്കി പണിയുന്നുണ്ട്. ഷാരൂറിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ ഖറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് നിലവില്‍ താമസിക്കുന്നത്.
Content Highlights- Shah Rukh Khan's house searched; Manager comes forward with explanation