കുട്ടികളടക്കം അഞ്ച് സ്ത്രീകളെ പുറത്താക്കി ജപ്തി, റിപ്പോർട്ടർ ഇടപെടലില്‍ കേന്ദ്ര മന്ത്രിയുടെ കൈത്താങ്ങ്

റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി സുരഷേ് ഗോപിയുടെ ഇടപെടലിലൂടെയാണ് ജപ്തി ഒഴിവായത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്ത് സ്‌കൂള്‍ കുട്ടികളടക്കം അഞ്ച് സ്ത്രീകളെ വീടിന് പുറത്താക്കിയ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്‍റെ നടപടിയില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും നിണായക ഇടപെടല്‍. റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് ജപ്തി ഒഴിവായത്. കുടുബം ധനകാര്യ സ്ഥാപനത്തിന് അടയ്ക്കാനുള്ള മുഴുവന്‍ വായ്പാ തുകയും താന്‍ ഏറ്റെടുത്തുകൊള്ളാമെന്ന മന്ത്രിയുടെ ഉറപ്പിന് മേലാണ് ആശ്വാസ വാർത്ത എത്തിയത്.

സ്‌കൂള്‍ കുട്ടികള്‍ അടക്കം അഞ്ച് സ്ത്രീകളാണ് ജപ്തിയെ തുടര്‍ന്ന് വീടിന് പുറത്തായത്. ഉഴമലയ്ക്കല്‍ സ്വദേശി വിനോദിന്റെ വീട് ആണ് വൈകീട്ട് ജപ്തി ചെയ്തത്. മൂന്നര ലക്ഷം രൂപ ഇവര്‍ മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് വായ്പയെടുക്കുകയായിരുന്നു. ഇതില്‍ 50000 രൂപ കുടുംബം തിരിച്ചടച്ചിരുന്നു.എന്നാല്‍ റബ്ബര്‍ ടാപ്പിംഗd തൊഴിലാളിയായ വിനോദിന് ജോലിക്കിടയില്‍ വീണ് പരിക്കേറ്റിരുന്നു. പിന്നാലെ അടവ് മുടങ്ങി. ലൈഫില്‍ നിന്ന് കിട്ടിയ പണം വീട് വെക്കാന്‍ തികയാതെ വന്നപ്പോള്‍ ഇവര്‍ മൂന്നര ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു. മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സാണ് ജപ്തി ചെയ്തത്. കുട്ടികളുടെ പാഠപുസ്തകങ്ങളും മാറാനുള്ള വസ്ത്രങ്ങളുമെല്ലാം വീട്ടില്‍ തന്നെ വെച്ചായിരുന്നു ജപ്തി. ബാങ്ക് പലതവണ നോട്ടീസ് അയച്ചിരുന്നുവെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തി എന്നുമാണ് കുടംബത്തിന്റെ ആരോപണം. പണമടക്കാമെന്ന് പറഞ്ഞിട്ടും വീട് തുറന്നുകൊടുക്കാന്‍ സ്ഥാപനം തയ്യാറാവാത്ത അന്തരീക്ഷമാണ് ഇപ്പോള്‍ ഉള്ളത്.

Content Highlights-Five women, including children, evicted, confiscated, Union Minister helps reporter intervene

dot image
To advertise here,contact us
dot image