രണ്ടാം ഇന്നിങ്സിലും ഓസീസിനെതിരെ തകർന്ന് ഇംഗ്ലണ്ട്; ആഷസിലെ രണ്ടാം ടെസ്റ്റിൽ തോൽവിയിലേക്ക്

ആഷസ് പരമ്പരയിലെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച.

രണ്ടാം ഇന്നിങ്സിലും ഓസീസിനെതിരെ തകർന്ന് ഇംഗ്ലണ്ട്; ആഷസിലെ രണ്ടാം ടെസ്റ്റിൽ തോൽവിയിലേക്ക്
dot image

ആഷസ് പരമ്പരയിലെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 177 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണ്.

നാലു റണ്‍സ് വീതമെടുത്ത് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും വില്‍ ജാക്സും ക്രീസില്‍. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 43 റണ്‍സ് കൂടി വേണം. 44 റൺസെടുത്ത സാക്ക് ക്രൗളി മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 511 റണ്‍സടിച്ച ഓസീസ് 177 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. ജേക്ക് വെതറാള്‍ഡ്(72), മാര്‍നസ് ലാബഷെയ്ന്‍(65), നായകന്‍ സ്റ്റീവ് സ്മിത്ത്(61), അലക്സ് ക്യാരി(63), മിച്ചല്‍ സ്റ്റാര്‍ക്ക്(77) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിനെ 511 റണ്‍സിലെത്തിച്ച് മികച്ച ലീഡുറപ്പാക്കിയത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് നാലും ബെന്‍ സ്റ്റോക്സ് മൂന്നും വിക്കറ്റെടുത്തു.

ജോ റൂട്ടിന്റെ സെഞ്ച്വറി ബലത്തിൽ ഒന്നാം ഇന്നിങ്സിൽ 334 റൺസാണ് ഇംഗ്ലണ്ട് നേടിയിരുന്നത്. ജോ റൂട്ട് 138 റൺസും സാക്ക് ക്രൗളി 76 റൺസും നേടി. ഹാരി ബ്രൂക്ക് 31 റൺസ് നേടിയപ്പോൾ വാലറ്റത് ജോഫ്രെ ആർച്ചർ 38 റൺസ് നേടി.

Content highlights:england vs australia second ashes test

dot image
To advertise here,contact us
dot image