
നീണ്ട എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലെത്തിയ ആദ്യ മത്സരത്തിൽ കരുൺ നായർക്ക് നിരാശ. നാല് പന്തുകൾ നേരിട്ട താരം പൂജ്യത്തിന് പുറത്തായി. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പുറത്തായതിന് പിന്നാലെയാണ് കരുൺ ഇറങ്ങിയത്. ബെൻ സ്റ്റോക്ക്സിന്റെ പന്തിൽ ഒലീ പോപ്പ് മിന്നും ഫീൽഡിങിലൂടെ ക്യാച് കണ്ടെത്തുകയായിരുന്നു.
Ollie Pope... that is OUTSTANDING! 🔥
— England Cricket (@englandcricket) June 21, 2025
A flying catch to his left means Karun Nair departs for a duck.
🇮🇳 4️⃣4️⃣7️⃣-5️⃣ pic.twitter.com/Vlaugc7Bm3
അതേ സമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാം ദിനം ആദ്യ സെഷൻ തീരുമ്പോൾ 108.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ 454 റൺസ് നേടി. 144 പന്തുകളിൽ 101 റൺസ് നേടിയ യശ്വസി ജയ്‌സ്വാൾ, 227 പന്തിൽ 147 റൺസ് നേടിയ ഗിൽ, 177 പന്തിൽ 134 റൺസ് നേടിയ റിഷഭ് പന്ത്, 42 റൺസ് നേടിയ കെ എൽ രാഹുൽ എന്നിവരാണ് മികച്ച ടോട്ടലിലേക്ക് ഉയർത്തിയത്.
അരങ്ങേറ്റക്കാരൻ സായ് സുദർശൻ പൂജ്യത്തിന് പുറത്തായി. സായിയും കരുണും ശാർദൂൽ താക്കൂറുമാണ് നിരാശപ്പെടുത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് നാല് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം തെറ്റിയെന്ന് കാണിക്കുന്നതായിരുന്നു ഹെഡിങ്‌ലിയിലെ ആദ്യ ദിനം.
Content highlights:Karun nair out; india vs england test