ന്യൂഡല്ഹി: പശ്ചിമ ബംഗാളില് ഒഴിവു വരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില് നാല് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല് കോണ്ഗ്രസ്. പ്രമുഖ മാധ്യമ പ്രവര്ത്തക സാഗരിക ഘോഷ്, സുഷ്മിത ദേവ്, മുഹമ്മദ് നദീമുല് ഹഖ്, മമ്താ ബാല താക്കൂര് എന്നിവരുടെ സ്ഥാനാര്ത്ഥമാണ് തൃണമൂല് കോണ്ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.
ഫെബ്രുവരി 27ന് രാവിലെ ഒന്പത് മുതല് വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 15-നാണ് നാമനിര്ദേശ പത്രിക സമര്പ്പിക്കേണ്ട അവസാന ദിവസം. യുപിയിലെ പത്ത് സീറ്റുകളിലേയ്ക്കും കര്ണാടകയിലെ നാല് സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
ആന്ധ്രാപ്രദേശ്, ബിഹാര്, ചത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഒഴിവ് വരുന്ന സീറ്റുകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും.കേന്ദ്ര മന്ത്രി വി മുരളീധരന്, ബിജെപി ദേശീയ അധ്യക്ഷന് ജെപി നദ്ദ എന്നിവരുടെയും കാലാവധിയും പൂര്ത്തിയാകുന്നതിനാൽ ഈ സീറ്റുകളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും.