
പാകിസ്താനയിൽ ജനിച്ച ഗായകൻ അദ്നാൻ സമി 2016 ലാണ് ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നത്. പാകിസ്ഥാനോടുള്ള അതൃപ്തി ഗായകൻ പ്രകടിപ്പിക്കാറുമുണ്ട്. അമ്മ മരിച്ചപ്പോൾ തന്നെ ഒരു നോക്ക് കാണാൻ അനുവദിച്ചില്ലെന്നും പാകിസ്താൻ വിസ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ ജനാധിപത്യം ഇല്ലെന്നും എപ്പോൾ വേണമെങ്കിലും അവർ സർക്കാരിനെ അട്ടിമറിക്കുമെന്നും അദ്നാൻ പറഞ്ഞു. ഇന്ത്യ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പാകിസ്താനിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇന്ത്യയിലെ അധികൃതര്‍ യാതൊരു തടസവും പറഞ്ഞില്ല. താങ്കളുടെ അമ്മ മരിച്ചുപോയതല്ലേ, തീര്‍ച്ചയായും പോകണമെന്ന് അവര്‍ പറഞ്ഞു. വിസയ്ക്ക് അപേക്ഷിച്ചെങ്കിലും പാകിസ്താന്‍ നിഷേധിച്ചു. എന്‍റെ അമ്മ മരിച്ചുപോയി എന്ന് പറഞ്ഞിട്ടും അവര്‍ നിരസിച്ചു. എനിക്ക് പോകാനായില്ല. വാട്സാപ്പ് വിഡിയോ കോളിലൂടെയാണ് അമ്മയുടെ സംസ്കാര ചടങ്ങുകള്‍ ഞാന്‍ കണ്ടത്,' അദ്നാൻ സമി പറഞ്ഞു. ഒരു പൗരനെന്ന നിലയിൽ താൻ ഇന്ത്യയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്നൻ സമി പറഞ്ഞു. പത്മശ്രീ നൽകി ആദരിക്കുകയും തൻ്റെ കഴിവ് അംഗീകരിക്കുകയും ചെയ്ത ഇന്ത്യൻ സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്നാന്‍ സമി വ്യക്തമാക്കി.
'മറ്റ് രാജ്യങ്ങളിൽ സൈന്യം രാജ്യത്തിനുള്ളിലാണ് കഴിയുന്നത്. എന്നാൽ പാകിസ്താൻ എന്ന രാജ്യം ജനിച്ചതുപോലും സൈന്യത്തിനുള്ളിലാണ്. അവർ ബേനസീർ ഭൂട്ടോയെ ഇല്ലാതാക്കി. കായികകതാരമായിരുന്നിട്ടുപോലും ഇമ്രാൻ ഖാനെ ജയിലിലടച്ചു. പാകിസ്താനിൽ ജനാധിപത്യമില്ല. എപ്പോൾ വേണമെങ്കിലും അവർ സർക്കാരിനെ അട്ടിമറിക്കും,' അദ്നാൻ സമി കൂട്ടിച്ചേർത്തു.
Content Highlights: Singer Adnan Sami against Pakistan