ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാ നിഷേധമെന്ന് പരാതി; സംഭവം ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ

കാഷ്വാലിറ്റിയില്‍ പനി കൂടി എത്തിയ കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചു എന്നാണ് ആരോപണം

ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാ നിഷേധമെന്ന് പരാതി; സംഭവം ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
dot image

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സാനിഷേധമെന്ന് പരാതി. ആരോഗ്യ മന്ത്രി കെ മുരളീധരന്റെ സന്ദര്‍ശനത്തിനിടയിലാണ് ജില്ലാ ആശുപത്രിയില്‍ ഡോക്ടറില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. കാഷ്വാലിറ്റിയില്‍ മണിക്കൂറുകളോളമാണ് രോഗികള്‍ കാത്തുനിന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നാണ് രോഗികളുടെ പരാതി. കാഷ്വാലിറ്റിയില്‍ പനി കൂടി എത്തിയ കുട്ടിയെ ചികിത്സിക്കാതെ പറഞ്ഞയച്ചു എന്നാണ് ആരോപണം. കോട്ടയത്തെ ആശുപത്രിയിലേക്കാണ് പിന്നീട് കുട്ടിയെ മാറ്റിയത്. മന്ത്രി കെ മുരളീധരന്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം.

അതേയമയം ഇടുക്കി ജില്ലാ ആശുപത്രിക്ക് പുറത്ത് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം നടന്നു. പ്രതിഷേധമെന്ന നിലയിലാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിച്ചത്. ആര് എതിര്‍ത്താലും അന്നം മുടക്കില്ല എന്ന ഫ്‌ളക്‌സുമായാണ് പൊതിച്ചോറ് വിതരണം നടന്നത്. മന്ത്രി ഉദ്യോഗസ്ഥരുമായി ആശുപത്രിയുടെ അകത്ത് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇടുക്കി ജില്ലാ ആശുപത്രിയിലെ ചികിത്സാനിഷേധത്തില്‍ ആരോഗ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സൂപ്രണ്ടിനോട് വിശദീകരണം തേടാനായിരുന്നു മന്ത്രിയുടെ മറുപടി. മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി കെ മുരളീധരന്‍ വാഹനത്തില്‍ കയറി മടങ്ങുകയായിരുന്നു.

ആശുപത്രിയിലെ ചികിത്സാനിഷേധത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിക്കുകയാണ്. ആശുപത്രിക്ക് മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെയും ഉപരോധിക്കുകയാണ്. പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കുമെന്നാണ് വിവരം. അതേസമയം ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് ഉണ്ടെന്ന് ഇടുക്കി ഡിഎംഒ ഡോ. ഐപ്പ് ജോസഫ് വ്യക്തമാക്കി. ആരോഗ്യ മന്ത്രിയെ ഇക്കാര്യം ബോധ്യപ്പെടുത്തിയെന്നും നിലവില്‍ ഒപി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ആണ് കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A complaint of treatment denial has emerged at Idukki District Hospital amid allegations of an inadequate number of doctors in the casualty department. Patients reportedly waited for hours, while a child who arrived with fever was allegedly sent away without treatment and later shifted to a hospital in Kottayam. The issue surfaced during Health Minister K Muraleedharan’s visit, while DYFI organised a food distribution programme outside the hospital as a form of protest.

dot image
To advertise here,contact us
dot image