ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് ഉയർന്ന നിലയിൽ

ഡല്‍ഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുളള എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സാണ് നിലനില്‍ക്കുന്നത്. രാജ്യ തലസ്ഥാനം പൂര്‍ണമായും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്
ദീപാവലി ആഘോഷത്തിന് പിന്നാലെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് ഉയർന്ന നിലയിൽ

ഡൽഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ദീപാവലിക്ക് പിന്നാലെയാണ് അന്തരീക്ഷ മലിനീകരണ തോത് വീണ്ടും വലിയ തോതില്‍ ഉയര്‍ന്നത്. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും.

ഡല്‍ഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുളള എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സാണ് നിലനില്‍ക്കുന്നത്. രാജ്യ തലസ്ഥാനം പൂര്‍ണമായും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. ഇന്ന് രാവിലെ വിവിധ ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പ്രധാന മേഖലകളില്‍ നാനൂറിന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദ്വാരക സെക്ടര്‍ 404, ഐടിഒ 430, നരേല 418, രോഹിണി, ആര്‍കെ പുരം 417 എന്നിങ്ങനെ ആയിരുന്നു പ്രധാന നഗരകേന്ദ്രങ്ങളിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ അന്തരീക്ഷ മലിനീകരണ തോത്.

ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് സാഹചര്യം വീണ്ടും മാറുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെപ്പോലും വകവക്കാതെയാണ് ജനങ്ങള്‍ ആഘോഷത്തില്‍ ഏര്‍പ്പെട്ടത്. ദീപാവലിക്ക് ശേഷം രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് വലിയ തോതില്‍ ഉയരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദീപാവലിയുടെ പിറ്റേ ദിവസം മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് ഒറ്റ, അക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അന്തരീക്ഷ മലിനീകരണ തോത് മേച്ചപ്പെട്ടതോടെ തീരുമാനം നീട്ടുകയായിരുന്നു. അന്തരീക്ഷ മലിനീകരണം തടയുതിന് കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണൊണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com