തിരുവനന്തപുരം: കോൺഗ്രസ് നടത്തുന്ന സമരാഗ്നിക്ക് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വിമർശനം. സമരാഗ്നിയിൽ മുസ്ലിം ലീഗ് ഇല്ലാത്തത് എന്തുകൊണ്ടാണ്. ലീഗിനെ കൂടെ കൊണ്ട് നടക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഇത് മൃദു ആർഎസ്എസ് സമീപനമാണ്. എത്രയോ കാലമായി കൂടെ നിൽക്കുന്ന പാർട്ടിയായ ലീഗിനെ അപമാനിക്കുകയാണ് കോൺഗ്രസെന്നും ജയരാജന് പറഞ്ഞു.
എൻ കെ പ്രേമചന്ദ്രനെതിരെയും ഇ പി ജയരാജൻ വിമർശനം ഉന്നയിച്ചു. മോദി വിരുന്നിന് ക്ഷണിച്ച 8 പേരിൽ ഒരാളാണ് പ്രേമചന്ദ്രൻ. ബിജെപിയുമായുള്ള പുതിയ അന്തർധാരയാണ് ഈ ക്ഷണത്തിന്റെ അടിസ്ഥാനം. എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ഇ പി ജയരാജൻ ചോദിച്ചു.
എൽഡിഎഫ് പാർട്ടികൾ തിരഞ്ഞെടുപ്പിന് സജ്ജമെന്നും തിരഞ്ഞെടുപ്പ് വേഗമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16 ഇടത്താണ് സിപിഐഎം മത്സരിച്ചത്. അതിന് ശേഷമാണ് കേരള കോൺഗ്രസ് എം വന്നത്. കോട്ടയത്ത് കേരള കോൺഗ്രസ് എം മത്സരിക്കും. ബന്ധപ്പെട്ട പാർട്ടികൾ വേഗത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും . അടുത്ത എൽഡിഎഫ് യോഗത്തിന് മുൻപ് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.