
പ്രായം കൂടുമ്പോൾ ടച്ച് വിട്ടു പോകുന്ന സംവിധായകർ ഇവിടെ ഉണ്ടെന്നും എന്നാൽ താൻ ഒരിക്കലും ആ ഗണത്തിൽപ്പെട്ടയാളെന്നും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്‌വുഡ്. റീമേക്കുകളുടെയും ഫ്രാഞ്ചൈസികളുടെയും കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത് എന്നും പ്രായം കൂടും തോറും മനുഷ്യൻ കൂടുതൽ മെച്ചപ്പെടുകയാണ് വേണ്ടതെന്നും ക്ലിന്റ് ഈസ്റ്റ്‌വുഡ് പറയുന്നു. പുതിയതെന്തെങ്കിലും ചെയ്യുക അല്ലെങ്കിൽ വീട്ടിലിരിക്കുക എന്നതാണ് തന്റെ ഫിലോസഫിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്ട്രേലിയൻ ന്യൂസ് പേപ്പർ ആയ കുറിയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'റീമേക്കുകളുടെയും ഫ്രാഞ്ചൈസികളുടെയും കാലത്താണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ഞാൻ മൂന്ന് തവണ സീക്വലുകൾ ചെയ്തിട്ടുണ്ട്. പക്ഷേ കുറച്ച് കാലങ്ങളായി എനിക്ക് അതിൽ താൽപര്യം തോന്നുന്നില്ല. എന്റെ ഫിലോസഫി എന്നു പറയുന്നത് ഒന്നുകിൽ പുതിയതെന്തെങ്കിലും ചെയ്യുക അല്ലെങ്കിൽ വീട്ടിലിരിക്കുക എന്നതാണ്. പ്രായം കൂടും തോറും ഒരു മനുഷ്യന് മികച്ചതായി മാറേണ്ടിയിരിക്കുന്നു.
കൂടാതെ ഇന്ന് എനിക്ക് ഒരുപാട് അനുഭവ സമ്പത്തുണ്ട്. തീർച്ചയായും ഒരു പ്രായം കഴിഞ്ഞാൽ ടച്ച് വിട്ടു പോകുന്ന സംവിധായകർ ഇവിടെയുണ്ട്. പക്ഷേ ഞാൻ ഒരിക്കലും ആ ഗണത്തിൽപ്പെട്ട ആൾ അല്ല. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ഇപ്പോഴും ഒരു സ്റ്റുഡിയോയുമായി കരാറിൽ ആണ്. അതുകൊണ്ട് തന്നെ എല്ലാ വർഷവും പുതുതായി എന്തെങ്കിലും പഠിക്കാൻ ഞാൻ നിർബന്ധിതനായി. അതുകൊണ്ടാണ് ഞാൻ എനിക്ക് എന്തെങ്കിലും പഠിക്കാൻ കഴിയുന്നിടത്തോളം കാലം ഞാൻ ജോലി ചെയ്യുന്നത്. അല്ലെങ്കിൽ എനിക്ക് ശരിക്കും പ്രായം ആകണം,'ക്ലിന്റ് ഈസ്റ്റ്‌വുഡ് പറഞ്ഞു.
രണ്ട് തവണ മികച്ച നടനും സംവിധായകനുമായി നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. നാല് തവണ ഓസ്‌കര്‍ പുരസ്കാരവും നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, മൂന്ന് സീസര്‍ അവാര്‍ഡുകള്‍, എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിവയും ഈസ്റ്റ്‌വുഡ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത നാല്‍പ്പതാമത് ചിത്രം ജ്യൂറര്‍ 2 റിലീസ് ചെയ്തത്.
Content Highlights: Clint Eastwood wants to do something new as he gets older