വിരലടയാളവും ഐറിസും നല്‍കുന്നത് ഒഴികെ എല്ലാം വീട്ടിലിരുന്ന് ചെയ്യാം; പരിഷ്‌കരിച്ച ഇ-ആധാര്‍ സംവിധാനം ഇങ്ങനെ

ആധാര്‍ കാര്‍ഡ് പരിഷ്‌കരിക്കല്‍ UIDAI, QR കോഡ് സംവിധാനം, ദുരുപയോഗം തടയുന്നത് ലക്ഷ്യം

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI), പരിഷ്‌കരിച്ച ഇ-ആധാര്‍ സംവിധാനം പുറത്തിറക്കാനൊരുങ്ങുന്നു. ഹോട്ടല്‍ ചെക്ക് - ഇന്‍ കള്‍, ട്രെയിന്‍ യാത്ര, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ തിരിച്ചറിയലിനായി പൂര്‍ണമായതോ ഭാഗികമായതോ ആയ ഫോര്‍മാറ്റുകള്‍ തിരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് ആധാര്‍ ഡിജിറ്റലായി ഷെയര്‍ ചെയ്യാന്‍ കഴിയും.

ആധാര്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം. ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുടെ ആവശ്യം ഇല്ലാതാക്കുകയും ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്ന രീതി ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പുതിയ പരിഷ്‌കരണം 2025 നവംബറോടെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 'യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ' സിഇഒ ഭുവനേശ് കുമാര്‍ പറയുന്നു.

കടലാസില്‍ അല്ലാതെയുള്ള ആധാര്‍ സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും ഭുവനേശ് കുമാര്‍ പറയുന്നു. വിരലടയാളവും ഐറിസും നല്‍കുന്നത് ഒഴികെയുള്ള കാര്യങ്ങളെല്ലാം വീട്ടിലിരുന്ന് ചെയ്യാം. ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ആധാര്‍ സംവിധാനമാണ് ലക്ഷ്യം. ആധാര്‍ അപ്‌ഡേറ്റുകള്‍ ലളിതമാകുന്നതോടെ രജിസ്‌ട്രേഷന്‍, വസ്തു ഇടപാടുകള്‍ എന്നിവയിലെ വ്യാജ രേഖകളുടെ ഉപയോഗം തടയാനാവും ഇതിലൂടെ വ്യാജ ഉടമസ്ഥ കേസുകള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഭുവനേശ് കുമാര്‍ പറയുന്നു.ഉപഭോക്താവിന്റെ അനുമതിയോടെ മാത്രം ഡാറ്റ പങ്കിടാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്യുന്നത്.

Content Highlights :Revised e-Aadhaar system coming. Aimed at preventing misuse

To advertise here,contact us