വേടന്റെ പങ്കെടുത്ത പരിപാടിക്കെതിരായ കേസ്; സാധാരണ കേസ് എടുക്കാറില്ല, എന്താണെന്ന് പരിശോധിക്കും; രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാഢ്യവുമായി റാപ്പര്‍ വേടന്‍ പനമ്പള്ളി നഗറില്‍ നടത്തിയ പരിപാടിക്കെതിരെയായിരുന്നു പൊലീസ് കേസ് എടുക്കുന്ന സ്ഥിതിയുണ്ടായത്

കൊച്ചി: സിജെപി പ്രതിഷേധങ്ങള്‍ക്ക് എതിരായി കേരളത്തില്‍ എടുത്ത കേസുകളില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണ കേസ് എടുക്കാറില്ല, എന്താണെന്ന് പരിശോധിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാഢ്യവുമായി റാപ്പര്‍ വേടന്‍ പനമ്പള്ളി നഗറില്‍ നടത്തിയ പരിപാടിക്കെതിരെയായിരുന്നു പൊലീസ് കേസ് എടുക്കുന്ന സ്ഥിതിയുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ പലഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു.

കാസര്‍കോട് ഇവിഎം ഹാക്കിങ് ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. അങ്ങനെ ഹാക്കിംഗ് നടക്കില്ലെന്നായിരുന്നു പ്രതികരണം. അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. വിശദമായി പരിശോധന പാര്‍ട്ടി നടത്തുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങളായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി എം ജമാല്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ ഉള്‍പ്പെടെയുളള മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബന്ധപ്പെട്ടിരുന്നുവെന്നും ഇവിഎം ഹാക്ക് ചെയ്ത് അനുകൂലമായ ഫലമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്നുള്ള ആരോപണത്തിലായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.

അവയവ കച്ചവട പരാതില്‍ പ്രതികരിച്ച അദ്ദേഹം പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐടി ഉടന്‍ അന്വേഷണം തുടങ്ങുമെന്ന് വ്യക്തമാക്കി. അവയവ കച്ചവടം അംഗീകരിക്കില്ലെന്നും കര്‍ശനമായി നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി കെ ശ്രീമതിക്കെതിരായ വ്യാജ പ്രചാരണത്തില്‍, വ്യാജ പ്രചാരണം ആര് നടത്തിയാലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് പരാതി കൈമാറിയിട്ടുണ്ട്. ശ്രീമതിയെ പോലെ ഒരാളെ മര്യാദയില്ലാതെ അപമാനിച്ചെന്ന് പറഞ്ഞ ആദ്ദേഹം ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി. തൊടുപുഴയില്‍ പോലീസുകാര്‍ മദ്യപിച്ച് സംഭവം എസ്പിയുടെ റിപ്പോര്‍ട്ട് കിട്ടട്ടെ എന്നായിരുന്നു മറുപടി. ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ഡേറ്റ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിഎംആര്‍എല്‍ കേസില്‍ പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല.

Content Highlights: Home Minister Ramesh Chennithala has said the government will examine the police cases registered in connection with CJP protests in Kerala, noting that such cases are not usually filed. His remarks come after police booked a programme by rapper Vedan at Panampilly Nagar, organised in solidarity with students protesting in Delhi, triggering widespread criticism.

To advertise here,contact us