'ജോലി ചെയ്തു, പൈസ തന്നില്ല, ചോദിച്ചപ്പോൾ ഊളൻപാറയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു'; ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. നെയ്യാറ്റിന്‍കര സ്വദേശി വിനീതാണ് ഗേറ്റ് രണ്ടിന് മുകളിലെ മരത്തില്‍ കയറി ഭീഷണി മുഴക്കിയത്. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. രണ്ടുമാസമായി ശമ്പളം നല്‍കുന്നില്ലെന്ന് യുവാവ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി.

'ഞാന്‍ രണ്ടുമാസം ജോലി ചെയ്തു, എന്നിട്ടും പൈസ തന്നില്ല. പൈസ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞു ഊളന്‍പാറയില്‍ കൊണ്ടുപോകുമെന്ന്. പൊറോട്ട അടിയാണ് ജോലി. രാവിലെ ഏഴ് മണിക്ക് കേറിയാല്‍ രാത്രി 11 വരെ ജോലി ചെയ്യണം. രണ്ട് മാസമായി ജോലി ചെയ്യണം. ആയിരം രൂപയാണ് എനിക്ക് പറഞ്ഞത്. കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല', യുവാവ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: man died him self infront of secretariat

To advertise here,contact us