നവജാതശിശുവിന്റെ കൊലപാതകം; യുവതി ബലാത്സംഗത്തിനിരയായതായി സംശയം, മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല

ഈ 23കാരി തന്നെയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. യുവതി കുറ്റം സമ്മതിച്ചു. മാതാപിതാക്കൾ വിവരമൊന്നുമറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ 23കാരി തന്നെയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. യുവതി കുറ്റം സമ്മതിച്ചു. മാതാപിതാക്കൾ വിവരമൊന്നുമറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയിൽ വച്ചായിരുന്നു പ്രസവം. തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അതിജീവിത മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. കുഞ്ഞ് ജനിച്ചപ്പോൾ ജീവനുണ്ടായിരുന്നോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് പറഞ്ഞു.

രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡിൽ മൃതദേഹം കണ്ടത്. ഫ്ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുമുണ്ടായിരുന്നു. പിന്നാലെ പൊലീസ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച കൊറിയർ കവറിലെ വിലാസമാണ് അന്വേഷണത്തിൽ നിർണായകമായത്.

പ്രസവം നടന്നത് ശുചിമുറിയിൽ?; 'കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞു', മൊഴി

To advertise here,contact us