ദൈവത്തിന്റെ കരസ്പർശവും കാൽ സ്പർശവും; 'ദൈവത്തിന്റെ കൈ'യും നൂറ്റാണ്ടിന്റെ ഗോളും പിറന്നിട്ട് 39 വർഷം

ലോക ഫുട്‍ബോളിൽ എക്കാലത്തും ഓർമിക്കപ്പെടുന്ന മത്സരമാണ് 1986 ലോകകപ്പിലെ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരം.

ലോക ഫുട്‍ബോളിൽ എക്കാലത്തും ഓർമിക്കപ്പെടുന്ന മത്സരമാണ് 1986 ലോകകപ്പിലെ അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരം.

മറഡോണയുടെ 'ദൈവത്തിന്റെ കൈ'കൊണ്ടുള്ള ഗോളും നൂറ്റാണ്ടിന്റെ ഗോളും പിറന്നത് ഈ മത്സരത്തിലായിരുന്നു.

പീറ്റർ ഷിൽട്ടന്റെയും ഗാരി ലിനേക്കറുടെയും ഇംഗ്ലണ്ട് അത്ഭുത പരിശീലകനായ സർ ബോബി റോബ്സന്റെ കീഴിലാണ് അന്ന് ഇറങ്ങിയത്.

52-ാം മിനിറ്റിലായിരുന്നു വിവാദത്തിനിടയാക്കിയ ഗോൾ പിറന്നത്. ഇംഗ്ലീഷ് ഗോൾകീപ്പർ പീറ്റർ ഷീൽട്ടന് നൽകിയ പന്ത് തൊട്ടടുത്ത് വെച്ച് മറഡോണ ഹെഡ് ചെയ്യാൻ ശ്രമിച്ചു. തന്നേക്കാൾ പൊക്കമുള്ള ഷീൽട്ടനെ ഹെഡ് ചെയ്ത് മറികടക്കാൻ കഴിയില്ലെന്ന് മനസിലായ മറഡോണ ഒരറ്റ 'കൈ' പ്രയോഗം നടത്തി. ഇടത് കൈകൊണ്ട് പന്ത് തട്ടി വലയിലാക്കി. ഇംഗ്ലീഷ് താരങ്ങളുടെ അപ്പീൽ റഫറി അനുവദിച്ചില്ല.

ചെകുത്താൻ ദൈവത്തിന്റെ കുപ്പായത്തിൽ എത്തിയെന്ന് ഇതിനെ ഫുട്ബോൾ ലോകം വിമർശിച്ചു. വർഷങ്ങൾക്ക് ശേഷം ദൈവത്തിന്റെ കൈകൾ എന്നാണ് മറഡോണ ഈ ഗോളിനെ വിശേഷിപ്പിച്ചത്. എന്നാൽ അതേ മത്സരത്തിൽ ദൈവത്തിന്റെ കാൽ സ്പർശവുമുണ്ടായി. നാല് മിനിറ്റിനുള്ളിൽ എല്ലാ പാപക്കറയും മറഡോണ കഴുകിക്കളഞ്ഞു.

അർജന്റീനയുടെ പകുതിയിൽ നിന്ന് ലഭിച്ച പാസുമായി 60 വാരയോളം ഒറ്റയ്ക്ക് മുന്നേറി ആറ് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് പത്ത് സെക്കന്റിൽ ഡീഗോ മറഡോണയുടെ അടുത്ത ഗോൾ പിറന്നു. ഒരു നിമിഷം സ്തംഭിച്ചുപോയ ലോകം പിന്നീട് ഈ ഗോളിനെ നൂറ്റാണ്ടിന്റെ ഗോൾ എന്നാണ് വിശേഷിപ്പിച്ചത്.

ആ വിജയത്തിന് ശേഷം സെമിയിൽ ബെൽജിയത്തെയും ഫൈനലിൽ പശ്ചിമ ജർമനിയെയും തോൽപ്പിച്ച് അർജന്റീന കിരീടം നേടുകയും ചെയ്തു. ദൈവത്തിന്റെ കൈ സ്പർശവും കാൽ സ്പർശവും സംഭവിച്ച ആ രണ്ട് ഗോളുകൾക്കും വിജയത്തിനും ഇന്ന് 39 വയസ്സ്.

Content Highlights: goal of century maradona and hand of god , 39 years today

To advertise here,contact us