സിംബാബ്‌വെക്കെതിരായ പരമ്പര നേടി ഇന്ത്യ; രണ്ടാം ടി20യിലെ ജയം തകർത്തത് 90 റൺസിന്

220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 129 റൺസ് മാത്രമേ മത്സരത്തിൽ നേടാനായിരുന്നുള്ളു

ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പര പിടിച്ചെടുത്ത് ശ്രേയസ് അയ്യരും സംഘവും. ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിൽ 90 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 17.5 ഓവറിൽ ഇന്ത്യ സിംബാബ്‌വെ നിരയെ ഓൾഔട്ട് ആക്കുകയായിരുന്നു. 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 129 റൺസ് മാത്രമേ മത്സരത്തിൽ നേടാനായിരുന്നുള്ളു. സിംബാബ്‌വെക്കായി ഓപണർ ബ്രയാൻ ബെന്നെറ്റ്യൻ മാത്രമായിരുന്നു മികച്ചു നിൽക്കാനായത്. മൂന്ന് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം. 19 പന്തിൽ നിന്നായിരുന്നു 32 റൺസ് നേടിയിരുന്നത്.

ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യക്കായി വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. 43 പന്തിൽ നിന്ന് 81 റൺസ് നേടിയായിരുന്നു താരം ഡഗൗട്ടിലേക്ക് മടങ്ങിയത്. 31 പന്തിൽ താരം അർധസെഞ്ചുറിയും തികച്ചു. രണ്ട് സിക്സറുകളും ഒൻപത് ബൗണ്ടറികളും അടങ്ങുന്നതതായിരുന്നു ഇഷാന്റെ ബാറ്റിംഗ് പ്രകടനം. ന്യൂമാൻ എറിഞ്ഞ പന്ത് ബ്രയാൻ ബെന്നെറ്റ് തന്റെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 23 പന്തിൽ നിന്നായിരുന്നു ഇന്ത്യക്കായി തിളങ്ങിയ തിലക് വർമയുടെ അർധസെഞ്ചുറി നേട്ടം. പിന്നാലെ പുറത്താകാതെ 60 റൺസും താരം സ്വന്തമാക്കി. മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു തിലകിന്റെ ബാറ്റിംഗ്.

സിംബാബ്‌വെയെ എറിഞ്ഞിടുന്നതിൽ നിർണായകമായത് അഭിഷേക് ശർമയുടെ പ്രകടനമായിരുന്നു. മൂന്ന് വിക്കറ്റുകളാണ്‌ താരം കളിയിൽ വീഴ്ത്തിയിരുന്നത്. കൂടാതെ യാഷ് താക്കൂറും പ്രിൻസ് യാദവും രണ്ട് വിക്കറ്റുകൾ വീതവും രവി ബിഷ്‌ണോയി, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു.

Content highlight: IND vs ZIM 2nd T20 India win series by 90 runs

To advertise here,contact us