ലീഡ്സ് ടെസ്റ്റിന്റെ ആദ്യം ദിനം ഇംഗ്ലണ്ട് ഫീൽഡർമാരുടെ അവിചാരിത പിഴവിൽ ഇന്ത്യയ്ക്ക് ലഭിച്ചത് അഞ്ച് എക്സ്ട്രാ റൺസ്. ആദ്യ ദിനം ചായക്ക് പിരിയുന്നതിന് മുമ്പായാണ് ഇംഗ്ലണ്ട് ഫീൽഡർമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ഇന്ത്യക്ക് അഞ്ച് റൺസ് അംപയർ അനുവദിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ജോ റൂട്ടുമെല്ലാം അംപയറുടെ തീരുമാനത്തിൽ ഞെട്ടലുമായി ഗ്രൗണ്ടിൽ നിൽക്കുന്നതായും കാണാമായിരുന്നു.
ഇന്ത്യൻ ഇന്നിങ്സിന്റെ 51-ാം ഓവറിലാണ് സംഭവമുണ്ടായത്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് എറിഞ്ഞ പന്ത് ഇന്ത്യൻ ബാറ്റർ യശസ്വി ജയ്സ്വാളിന്റെ ബാറ്റിൽ ഉരസി സ്ലിപ്പിലേക്ക് നീങ്ങി. ഇവിടെ ഫീൽഡ് ചെയ്തിരുന്ന ഹാരി ബ്രൂക്കിന്റെ കയ്യിൽ തട്ടി പന്ത് നീങ്ങിയത് വിക്കറ്റ് കീപ്പർ ജാമി സ്മിത്തിന്റെ പിന്നിലുണ്ടായിരുന്ന ഹെൽമറ്റിലേക്കായിരുന്നു. പന്ത് ഹെൽമറ്റിൽ തട്ടിയതോടെയാണ് അംപയർ ഇന്ത്യയ്ക്ക് അനുകൂലമായി അഞ്ച് റൺസ് പെനാൽറ്റി വിധിച്ചത്.
മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബ് നിയമം ഇപ്രകാരം
എംസിസി നിയമത്തിലെ 28.3.1 പ്രകാരം ഹെൽമറ്റ് ഫീൽഡർമാർ ഉപയോഗിക്കാത്ത സമയം ഗ്രൗണ്ടിൽ വിക്കറ്റ് കീപ്പറിന് പിന്നിലായി മാത്രം വെയ്ക്കാൻ കഴിയും.
എംസിസി നിയമം 28.3.2 - മത്സരത്തിനിടെ പന്ത് ഹെൽമറ്റിൽ തട്ടിയാൽ ഉടൻ തന്നെ ആ ബോൾ ഡെഡ് ആകും. പിന്നാലെ,
എന്നാൽ എംസിസി നിയമം 28.3.3 പ്രകാരം ചില നിയമമാറ്റങ്ങളുണ്ട്.
എംസിസി നിയമം 28.3.3 - മത്സരത്തിനിടെ പന്ത് ഹെൽമറ്റിൽ തട്ടിയാൽ (ലെഗ് ബൈ റൺസ് അനുവദിക്കുകയില്ല), (പരിക്കേറ്റ ബാറ്ററിന്റെ റണ്ണർ ക്രീസിന് പുറത്താണെങ്കിൽ ബോൾ ഡെഡ് ആവില്ല), (ബാറ്റർ ഡബിൾ ഹിറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ),
Content Highlights: India awarded five penalty runs when ball hits the helmet while England fielding