ദേശീയ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; കുവൈറ്റ് സ്വദേശിനിക്ക് തടവ് ശിക്ഷ

നേരത്തെ ഇവർക്ക് ശിക്ഷ ഒഴിവാക്കി നൽകിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതിയുടെ പുതിയ ഉത്തരവ്

കുവൈറ്റിൽ ദേശീയ സുരക്ഷയെ ബാധിക്കുന്നതും വിഭാഗീയത വളർത്തുന്നതുമായ കേസിൽ, ഒരു കുവൈറ്റ് സ്വദേശിനിക്ക് അപ്പീൽ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. നേരത്തെ ഇവർക്ക് ശിക്ഷ ഒഴിവാക്കി നൽകിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതിയുടെ പുതിയ ഉത്തരവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുവൈറ്റ് ഉൾപ്പെട്ട ഒരു സംഘർഷ സമയത്ത്, രാജ്യത്തിന് ശത്രുതയുള്ള ഒരു രാജ്യത്തോട് അനുഭാവം പ്രകടിപ്പിക്കുകയും വിഭാഗീയത വളർത്തുകയും ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുവൈറ്റ് അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് പ്രതിക്ക് തടവ് ശിക്ഷ വിധിച്ചത്.

പ്രതി സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ കേസിന് ആധാരമായത്. രാജ്യത്തിന് ഏറെ നിർണായകമായ ഒരു കാലഘട്ടത്തിൽ, ഈ ഉള്ളടക്കം ദേശീയ ഐക്യത്തെ തകർക്കുന്നതാണെന്നും സാമൂഹിക സൗഹാർദ്ദത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും എന്നാൽ തടവ് ശിക്ഷ വിധിക്കാതിരിക്കുകയും ചെയ്ത മുൻപത്തെ വിധിയിൽ നിന്നുള്ള വളരെ നിർണായകമായ ഒരു മാറ്റമാണ് ഈ പുതിയ ഉത്തരവ്.

Content Highlights: A Kuwaiti woman has been sentenced to imprisonment after authorities found that she posted content on social media deemed harmful to national security. The case highlights Kuwait's strict stance on online activities and content considered a threat to public order and national interests.

To advertise here,contact us