മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞിട്ടും ചെയ്ത് വച്ച് സിനിമകളും മറ്റും എന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അച്ഛൻ മരിച്ചതിനു ശേഷമാണ് അദ്ദേഹം മറ്റുള്ളവർക്ക് ചെയ്ത നൽകിയ സാമ്പത്തിക സഹായങ്ങളെക്കുറിച്ചും നന്മകളെക്കുറിച്ചും തങ്ങൾപോലും അറിയുന്നതെന്ന് ധ്യാൻ ഓർത്തെടുത്തു. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
"അച്ഛൻ എല്ലാം കൊടുക്കാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു. പുള്ളിയുടെ അടുത്ത് സഹായത്തിനായി ഒരാൾ വന്നു കഴിഞ്ഞാൽ അതാരുമായിക്കോട്ടേ, എന്തിനും ആയിക്കോട്ടേ അതിനൊരു പരിഹാരം കണ്ടെത്തി കൊടുക്കുന്ന ആളായിരുന്നു. ഏറ്റവും അടിസ്ഥാനപരമായി ഒരു മനുഷ്യന് വേണ്ട കാര്യം അതാണ്. കരുണയും സഹാനുഭൂതിയും ഉണ്ടായിരിക്കുക എന്നത്. അതിമനോഹരമായ ഒരു ആത്മാവ് എന്നൊക്കെ പറഞ്ഞപോലെയാണ്. കള്ളം പറയില്ല. ഒരാളെയും പേടിയില്ല. ഇതിനേക്കാൾ വലിയൊരു അഭിമാനിയെ കാണാൻ പറ്റില്ല. ഒരു പട്ടിയെയും പേടിയില്ല. എന്തിന് പേടിക്കണം. നമ്മൾ ചെയ്യുന്നത് ശരിയാണെന്ന ബോധ്യമുണ്ടെങ്കിൽ ഒരാളെയും പേടിക്കേണ്ട കാര്യമില്ല.
എനിക്ക് അതുകൊണ്ട് ഒരാളെയും പേടിയില്ല. സിനിമകളിൽ വരുമ്പോൾ അച്ഛൻ ഭയങ്കര സ്വാർഥനാണ്. പണിയെടുക്കുന്നില്ലെന്ന് കണ്ട് കഴിഞ്ഞാൽ അച്ഛൻ തേച്ചൊട്ടിച്ച് കളയും. മാനസികമായി അവരെ ഭയങ്കരമായും തകർത്തു കളയും. കാരണം എന്നെയൊക്കെ പണ്ട് മാനസികമായി തളർത്തിയിട്ടുണ്ട്. പുള്ളി ഭയങ്കര റൂഡ് ആണ്. അത്രയും കഷ്ടപ്പെട്ട് സിനിമയിൽ വന്നതു കൊണ്ട്, നിങ്ങളിതെന്താ ചെയ്യുന്നത് എന്നൊരു സാധനം ഉണ്ട് അച്ഛന്.
അച്ഛന്റെ സിനിമകൾ… ആ ഒരു സ്വാർഥത വേണം നമുക്ക്. വളരാനൊക്കെ അത് ആവശ്യമാണ്. ആ കാര്യത്തിലൊക്കെ അദ്ദേഹം ഭയങ്കര സെൽഫിഷ് ആണ്, അഭിമാനിയാണ്. അല്ലാത്തപക്ഷം അച്ഛൻ ഭയങ്കര നിസ്വാർഥനാണ്. എല്ലാം കൊടുക്കുന്ന ഒരാളാണ്. അച്ഛൻ മരിച്ച് കഴിഞ്ഞിട്ടാണ് നമ്മൾ അറിയുന്നത് പല കഥകളും. ഓട്ടോ വാങ്ങി കൊടുത്തതും, കല്യാണം നടത്തി കൊടുത്തതുമുൾപ്പെടെ ഒരു നൂറു കഥകളാണ് പലരും പറയുന്നത്. അപ്പോഴാണ് അറിയുന്നത് എത്രമാത്രം സാമ്പത്തികമായി അദ്ദേഹം മറ്റുള്ളവരെ സഹായിച്ചിരുന്നുവെന്ന്. ഇതിനെക്കുറിച്ചൊന്നും നമുക്കൊരറിവുമില്ല. എനിക്കൊക്കെ തന്ന പൈസയ്ക്ക് കയ്യും കണക്കുമില്ല.
ഉള്ളിൽ ഭയങ്കര സ്നേഹമുണ്ടായിട്ടും പ്രകടനങ്ങളില്ലാത്ത ആളാണ്, കാട്ടിക്കൂട്ടലുകളില്ല. ഞാനെല്ലാം പ്രകടിപ്പിക്കുന്ന ആളാണ്. ഇഷ്ടമുണ്ടെങ്കിൽ നമ്മൾ പ്രകടിപ്പിക്കണം. നമുക്ക് മനസിന് ഒരു സുഖം കിട്ടും. അക്കാര്യത്തിലൊക്കെ എനിക്ക് എതിർപ്പുണ്ട്. അങ്ങനെ പറഞ്ഞു വരുകയാണെങ്കിൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Content Highlights: Dhyan Sreenivasan has revealed that he learned about many of the kind and generous things his father, actor Sreenivasan, had done for others only after his passing away.