72 ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ചന്തു ചാമ്പ്യനിലെ പ്രകടനത്തിന് കാർത്തിക് ആര്യനും സ്വന്തമാക്കി. ആർട്ടിക്കിൾ 370 എന്ന സിനിമയിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 'ആര്‍ട്ടിക്കിള്‍ 370' ആണ് മികച്ച ചിത്രം. രാജ്കുമാര്‍ പെരിയസാമി (അമരന്‍) മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രം. നാല് പുരസ്‌കാരങ്ങൾ ഇത്തവണ മലയാളത്തിന് ലഭിച്ചു. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി (എആര്‍എം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം) പുരസ്‌കാരത്തിന് അര്‍ഹനായി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയും ഇടം പിടിച്ചു.
മമ്മൂട്ടിക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്കാരം ആണിത്. 1989: മതിലുകൾ & ഒരു വടക്കൻ വീരഗാഥ, 1993: വിധേയൻ & പൊന്തൻ മാട,1998: ഡോ. ബാബാസാഹേബ് അംബേദ്കർ (ഇംഗ്ലീഷ്/ഹിന്ദി) എന്നീ സിനിമകൾക്കാണ് മുൻപ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെന്ന റെക്കോർഡിൽ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമെത്തി (ഇരുവർക്കും 4 വീതം).
മികച്ച വസ്ത്രാലങ്കാരം : ദീപാലി നൂർ & ശീതൾ ശർമ്മ-പുഷ്പ 2 , മികച്ച പിന്നണി ഗായിക: വൈക്കം വിജയലക്ഷ്മി, ഗാനം: അങ്ങുവാന കോണില്‍ ( എആർഎം), മികച്ച തിരക്കഥ : വെങ്കി അറ്റ്ലൂരി- ലക്കി ഭാസ്കർ, മികച്ച പശ്ചാത്തല സംഗീതം: ജി വി പ്രകാശ് കുമാർ- അമരൻ (തമിഴ്), മികച്ച സംഘട്ടനം: മഹാരാജ (തമിഴ്)-അനിൽ അരസ്, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം(മികച്ച നടന്‍); ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍), സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം(ശബ്ദ മിശ്രണം): മെയ്യഴകന്‍ (തമിഴ്), സ്പെഷ്യൽ ജ്യൂറി പരാമർശം: ഭദ്രകാളി നാടകം (മലയാളം).
Content Highlights: The winners of the 72nd National Film Awards have been announced. Mammootty has been named Best Actor, while Malayalam cinema has won a total of four awards, marking a significant achievement for the industry.