'പ്രതിഫലം തന്നിട്ട് കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു, വേശ്യ എന്ന കമന്റുകൾ',ദുരനുഭവങ്ങൾ പറഞ്ഞ് രഞ്ജിനി ഹരിദാസ്

മോഡലിങ് കരിയറില്‍ നില്‍ക്കുന്നവരും, ഉദ്ഘാടനങ്ങളില്‍ പോകുന്നവരുമെല്ലാം കൂടെകിടക്കാന്‍ തയ്യാറാണ് എന്നാണ് പലരുടെയും വിചാരം. അത് എളുപ്പമുള്ള കാര്യമാണ്, പക്ഷേ കഷ്ടപ്പെട്ട് ജീവിക്കാനാണ് പാട്.

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു മുഖം നല്‍കിയ താരമാണ് രഞ്ജിനി ഹരിദാസ് . ഇപ്പോള്‍ ടിവി ഷോകളില്‍ നിന്നെല്ലാം രഞ്ജിനി ഹരിദാസ് മാറി നില്‍ക്കുകയാമെങ്കിലും യൂട്യൂബില്‍ താരം സജീവമാണ്. ഇന്റര്‍വ്യു ഷോകളും യൂട്യൂബ് വ്‌ളോഗുകളും എല്ലാം സ്ഥിരം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കരിയറിൽ തനിക്ക് നേരിട്ട ചില ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. മോഡലിങ് കരിയര്‍ ആരംഭിച്ചതുമുതലുള്ള യാത്ര രഞ്ജനി പറയുന്നുണ്ട്. തുടക്ക കാലത്ത് ചെയ്ത പരിപാടികൾക്ക് പൈസ കിട്ടിയിരുന്നില്ലെന്നും രഞ്ജിനി പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.

'ഫെയിം വന്ന ശേഷം പേട്രിയാക്കി അല്ലെങ്കിൽ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിലുള്ള കുറച്ച് അനുഭവങ്ങൾ എനിക്കുണ്ടായി. ഞങ്ങൾ ഈ ഷോസിന് ട്രാവൽ ചെയ്യും. 18 വയസ്സിൽ ഞാൻ യുകെ സ്വിറ്സർലൻഡ് ജർമനി ഒക്കെ ഷോ ചെയ്തിട്ടുണ്ട്. ആദ്യത്തെ ഷോയ്ക്ക് ലഭിച്ച അംഗീകാരവും ഓർമകളും മികച്ചതാണ്. ദുബായില്‍ ആദ്യമായി ഞാന്‍ ഒരു പ്രോഗ്രാമിന് പോയത് ജയറാമേട്ടനും പാര്‍വ്വതി ചേച്ചിക്കുമൊക്കെ ഒപ്പമാണ്. അതൊരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ആ അനുഭവത്തിലാണ് അടുത്ത ഒരു പരിപാടിയ്ക്ക് പോയത്. പക്ഷേ അത് തീര്‍ത്തും മോശമായ അനുഭവമാണ് ഉണ്ടായത്. ദുരുദ്ദേശത്തോടെ പുറത്തേക്ക് വിളിച്ചതും, ഡിന്നറിന് എന്ന് പറഞ്ഞ് പുറത്ത് കൊണ്ടുപോയി പ്രശ്‌നമുണ്ടായതുമൊക്കെയുള്ള അനുഭവങ്ങളുണ്ടായി.

പക്ഷേ ഒരിക്കലും മറക്കാത്തത് കണ്ണൂരില്‍ ഒരു പരസ്യത്തിന്‍റെ ഷൂട്ട്. എല്ലാം കഴിഞ്ഞു. ഞാന്‍ പോകുവാണെന്ന് അവരോട് പറഞ്ഞു. കാശ് ഒരാൾ കൊണ്ടുതന്നു. പ്രോഗ്രാം കഴിഞ്ഞ് വരാന്‍ നേരം ക്ലൈന്റ് സാലറി തരാന്‍ റൂമിലേക്ക് വന്നു. എന്നാല്‍ ശരി പോട്ടെ എന്ന് പറഞ്ഞ് ഇറങ്ങാന്‍ നിന്നപ്പോള്‍, അല്ല പോവുകയാണോ മറ്റേത് ഇല്ലേ എന്നായി അയാള്‍. എന്താണ് എന്ന് ചോദിച്ചപ്പോള്‍, കൂടെ കിടക്കണം എന്ന്. അതിന് കൂടെ വേണ്ടിയാണ് പ്രോഗ്രാമിന് വിളിച്ചത് എന്ന്, കോര്‍ഡിനേറ്റര്‍ പറഞ്ഞുവെന്ന്. ആദ്യമായാണ് ഒരാള്‍ എന്നോട് നേരിട്ട് ചോദിക്കുന്നത്. എനിക്ക് ദേഷ്യം വന്നു. പക്ഷേ സംയമനം പാലിച്ച് ഞാന്‍ അയാളെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി കോര്‍ഡിനേറ്ററുടെ അടുത്ത് പോയി, നേരിട്ട് ചോദിച്ചു. അപ്പോള്‍ രണ്ടുപേരും പരുങ്ങി.

പ്രോഗ്രാമിന് ശേഷം വീട്ടിലേക്ക് വരണം എന്നൊക്കെ അയാളതിന് മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെ വീട്ടില്‍ പോയിട്ട് തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. വീടെത്തുവോളം അയാള്‍ സോറി പറഞ്ഞു, എന്നാലും ഞാന്‍ വരുമെന്നായി. പക്ഷേ അവിടെ ചെന്നപ്പോള്‍ ഭാര്യയും മക്കളും അമ്മയും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. അവരുടെ സ്‌നേഹവും സ്വീകരണവും കണ്ടപ്പോള്‍ എനിക്കയാളോടുള്ള കലിപ്പ് അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഞാന്‍ ഒന്നും പറഞ്ഞില്ല, പുറത്തിറങ്ങി വീണ്ടും അയാളെ തെറി പറഞ്ഞിട്ടാണ് ഇറങ്ങിയത്. അല്ലെങ്കില്‍ തന്നെ മോഡലിങ് രംഗത്ത് നില്‍ക്കുമ്പോള്‍ വേശ്യ എന്നൊക്കെയുള്ള വിളിയും പറച്ചിലും ഒരുപാട് കേള്‍ക്കുന്നതാണ്. പലരുടെയും കൂടെ കിടന്നാണ് ഞങ്ങള്‍ കാശുണ്ടാക്കുന്നത് എന്നാണ് പലരുടെയും വിചാരം. അത് ഏറ്റവും എളുപ്പമുള്ള എന്റര്‍ടൈന്‍മെന്റ് ആണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കാന്‍ അല്പം പാടാണ്. എന്നാലും അയള്‍ എന്നോട് ചോദിക്കാന്‍ എങ്ങനെ ധൈര്യം കാണിച്ചു എന്നാണ്.

ഞങ്ങള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നൊരു പേരുണ്ട്, വേശ്യ. സക്സസ്ഫുള്ളായിട്ടുള്ളൊരു സ്ത്രീ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണാന്‍ എല്ലാവര്‍ക്കും കുറച്ച് ബുദ്ധിമുട്ടാണ്. അവരുടെ വിചാരം ആള്‍ക്കാരുടെ കൂടെ കിടന്നിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന്. അങ്ങനെ കാശ് ഉണ്ടാക്കുന്നതാണ് ഏറ്റവും ഈസി. കഠിനാധ്വാനം ചെയ്യുന്നത് ടഫ് ആണ്. എന്തെല്ലാം വിളിപ്പേരുകളാണ്. ഞാന്‍ കല്യാണം കഴിച്ചിട്ടില്ല. കുട്ടികളില്ല. ട്രെഡീക്ഷണല്‍ കാര്യങ്ങള്‍ ബ്രേക്ക് ചെയ്യുന്നു. അത് ബ്രേക്ക് ചെയ്താല്‍ നമ്മള്‍ ചീത്തയായല്ലോ. ഞങ്ങള്‍ ജോലിയാണ് ചെയ്യുന്നത്. അല്ലാതെ കൂടെ കിടക്കലല്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇന്‍റസ്ട്രിയില്‍ നില്‍ക്കുന്നത്.

എന്‍റെ ഒരു വീഡിയോ വന്നിരുന്നു. അത് പക്ഷേ ഞാനല്ല. അതുപോലെ എന്‍റെ എക്സ് ബോയ്ഫ്രണ്ടിനൊപ്പമുള്ളത്. ഇവള് വേശ്യാ എന്നൊക്കെ പറഞ്ഞ് കമന്‍റ് വരും ഇപ്പോഴും. ഒരിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നൊരു നടന്‍. എന്‍റെ നല്ലൊരു സുഹൃത്തായിരുന്നു. ഒരു ദിവസം അവന്‍ ഷര്‍ട്ടില്ലാത്തൊരു ഫോട്ടോ അയച്ചു. എന്നോട് അയക്കാനും പറഞ്ഞു. എന്തിന് ? എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു. വേറൊരിക്കല്‍ മ്യൂസിക്ക് ഫീല്‍ഡിലെ പ്രമുഖനായൊരാള്‍, അയാള്‍ക്കൊപ്പം ഞാൻ കിടക്കണം. പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പടുന്ന ഷോ കോഡിനേറ്റേഴ്സുണ്ട്. ഇപ്പോഴും. ഇതാണ് ലോകം. എനിക്ക് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്ന് ഞാൻ ചിന്തിക്കാറുണ്ട്,' രഞ്ജിനി പറഞ്ഞു.

Content Highlights:  Ranjini Haridas has shared insights into the difficult phases of her career, reflecting on the challenges and criticisms she faced while establishing herself in the entertainment industry. She spoke about overcoming obstacles through determination and resilience, offering a glimpse into her professional journey.

To advertise here,contact us