കോഴിക്കോട്: അര്‍ദ്ധരാത്രിയിലെ പവര്‍ കട്ടില്‍ പ്രതിഷേധവുമായി നാട്ടുകാരും കെഎസ്‌യു പ്രവര്‍ത്തകരും. കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫീസിലാണ് പ്രതിഷേധം നടന്നത്.പുലര്‍ച്ച ഒരുമണി മുതല്‍ രണ്ട് വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏകദേശം രണ്ടുമണിവരെ പ്രതിഷേധം തുടർന്നു. ഇന്ന് മുതല്‍ നിയന്ത്രണം ഉണ്ടാകില്ല എന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. എന്നാലത് വൈകിട്ട് ആറു മണി മുതൽ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂറായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിർദ്ദേശിച്ചിരുന്നു. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും
എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.
ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം പീക്ക് ടൈമിൽ ഒഴിവാക്കുക, വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു.
Content Highlights: people and KSU activists protest to kseb office due to midnight power cut