'യെമന്‍ സര്‍ക്കാരിന് എതിരെയുള്ള ആക്രമണത്തില്‍ ഇടപെടരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടു': ഡോണള്‍ഡ് ട്രംപ്

യെമന്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ചെങ്കടല്‍ തീരത്തെ നിയന്ത്രണം പൂര്‍ണമായും ഹൂതികള്‍ പിടിച്ചെടുത്തു

വാഷിങ്ടണ്‍: യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന് എതിരെയുള്ള പോരാട്ടത്തില്‍ യുഎസിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ വിളിച്ചാണ് ഹൂതികള്‍ ആവശ്യങ്ങള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ തെക്കന്‍ യെമന്‍ അതിര്‍ത്തിയിലുള്ള പ്രദേശത്ത് ഹൂതികളുടെ ഷെല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍ അറിയിച്ചു. യെമന്‍ സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തില്‍ ചെങ്കടല്‍ തീരത്തെ നിയന്ത്രണം പൂര്‍ണമായും ഹൂതികള്‍ പിടിച്ചെടുത്തു. ഹൂതികള്‍ക്ക് എതിരെ പടിഞ്ഞാറന്‍ തീരത്ത് യെമന്റെ വ്യോമാക്രമണവും ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ സൗദി അറേബ്യയും ഹൂതികളും തമ്മില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

അതേസമയം ഹോര്‍മൂസ് കടലിടുക്കിലെ പ്രാദേശിക സുരക്ഷ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ നാളെ ഗള്‍ഫ് രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൗകര്യങ്ങളെയും അത്യാവശ്യ സാധനങ്ങളുടെയും സാമഗ്രികളുടെയും വിതരണത്തെയും ലക്ഷ്യമിട്ട് യുഎസ് ആക്രമണങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ യുഎസിന്റെ സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ലെന്നും വ്യക്തമാക്കി.

ഇതിനിടയില്‍ ഇറാഖില്‍ നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഈസ്റ്റ് - വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം താത്കാലികമായി സൗദി അറേബ്യ നിര്‍ത്തിവച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇറാഖില്‍ നിന്നുള്ള ഡ്രോണുകളാണ് പൈപ്പ്‌ലൈന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് സമീപം വന്‍ തീപിടുത്തവും പുകയും ഉയര്‍ന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അയല്‍രാജ്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കാമെന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പരാമര്‍ശം മാനിച്ച്, ഉടനടി തിരിച്ചടി നല്‍കില്ലെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.

Content Highlights: Donald Trump said the Houthis asked the United States not to intervene in attacks against the Yemeni government. The remarks highlight the Houthis' position regarding possible external involvement in the ongoing conflict in Yemen.

To advertise here,contact us