ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഐസിസിയുടെ താക്കീത്. അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന് ലെവല്‍ 1 കുറ്റമായ ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പന്ത് ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചു.
India centurion reprimanded for actions during Day 3 of the first #ENGvIND Test.https://t.co/Cd90zQDA9f
ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിന്റെ 61-ാം ഓവറിലായിരുന്നു റിഷഭ് പന്തും അമ്പയറും തമ്മിൽ വാക്കുതർക്കം ഉണ്ടാകുന്നത്. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്കും ബെൻ സ്റ്റോക്കും ആയിരുന്നു ക്രീസിൽ ഉള്ളത്. ഈ സമയം ബോൾ മാറ്റണം എന്നാവശ്യവുമായി ഇന്ത്യ എത്തിയെങ്കിലും അമ്പയർ അതിന് സമ്മതിച്ചില്ല. ഇതോടെ കയ്യിലുണ്ടായിരുന്ന ബോൾ പന്ത് താഴേക്ക് വലിച്ചെറിഞ്ഞു. പന്തിന്റെ ഈ പ്രവൃത്തിയാണ് ഇപ്പോൾ ഐസിസിയെ ചൊടിപ്പിച്ചിരിക്കുന്നത്.
ഈ പ്രവൃത്തിയെ തുടർന്നാണ് ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് പന്തിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഇതോടെ താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിഭിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ താരത്തിന് ലഭിക്കുന്ന ഏക ഡിമെറിറ്റ് പോയിന്റ് ആണിത്.
Content Highlights: Rishabh Pant reprimanded by ICC for showing dissent at umpire's decision