യുഎസ് - ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി കുവൈറ്റിന് നേരെയുണ്ടായ വ്യോമാക്രമണങ്ങളെ തടഞ്ഞതായി കുവൈറ്റ് വ്യോമപ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ പ്രതിരോധമന്ത്രാലയം ഡ്രോണുകള്‍ തടഞ്ഞതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണങ്ങളെ കുവൈറ്റ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്ന് കുവൈറ്റ് സായുധസേനാ ജനറല്‍ സ്റ്റാഫ് പറഞ്ഞു.
കുവൈറ്റില്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശബ്ദം ഇറാന്‍ ഡ്രോണുകളും മറ്റും പ്രതിരോധിക്കുന്നതാണെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ പറഞ്ഞു. നല്‍കിയിട്ടുള്ള സുരക്ഷാ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പിന്തുടരണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പശ്ചിമേഷ്യയിൽ ചൊവ്വാഴ്ച രാത്രിയിൽ ഇറാൻ്റെ തെക്കൻ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് , കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
Content Highlight: Kuwait’s air defence system intercepted hostile drones as authorities continued efforts to protect the country’s airspace.