കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും; വെല്ലുവിളിയുമായി മമത ബാനർജി

ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നു

കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു. തൻ്റെ വസതിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.

ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എം പിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു. ബിജെപി സർക്കാരിന്റെ ഒരുതരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം.

ദക്ഷിണ കൊൽക്കത്തയിലെ അഭിഷേക് ബാനർജിയുടെ വീടിൻ്റെ ഭാഗങ്ങൾ പൊളിച്ച് മാറ്റാൻ നേരത്തെ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് അയച്ചിരുന്നു. 'അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ… എന്റെ വീട് പൊളിച്ചുമാറ്റൂ, നോട്ടീസ് അയയ്ക്കൂ; ഈ കാര്യങ്ങൾക്ക് ഞാൻ വഴങ്ങില്ല. എന്തുതന്നെ വന്നാലും ബിജെപിക്കെതിരെ പോരാട്ടം തുടരും എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. സുവേന്ദു അധികാരിക്കെതിരെയും അഭിഷേക് വിമർശനം ഉന്നയിച്ചു. നമ്മുടെ സംസ്ഥാനത്ത് നിരവധി മുഖ്യമന്ത്രിമാരുണ്ടായിരുന്നു, പക്ഷേ ഇപ്പോഴുള്ള മുഖ്യമന്ത്രിയെപ്പോലെ ആരുമില്ല. ക്യാമറയിൽ പണം വാങ്ങുന്നത് കണ്ടയാളെ മുഖ്യമന്ത്രിയാക്കി' എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. വിവാദമായ നാരദ സ്റ്റിംഗ് ഓപ്പറേഷൻ പരാമർശിച്ചായിരുന്നു അഭിഷേകിൻ്റെ വിമർശനം.

തെരുവുകച്ചവടക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. മെയ് 21ന് ബാലിഗഞ്ച്, ഹൗറ ജംഗ്ഷൻ, സീൽഡ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.

Content Highlights: West Bengal Chief Minister Mamata Banerjee has issued a strong challenge, declaring that she will remove the BJP from power at the Centre. Read her latest political statement and its implications for national politics.

To advertise here,contact us