കൊച്ചി: 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളിയിൽ കേസ്. ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസ് കേസ് എടുത്തത്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ.
ഇന്നലെയാണ് 'ബൈ ബൈ പിണറായി' എന്ന ഫ്ലെക്സിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി നടന്നത്. കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ആണ് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടത്. ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.
Content Highlight : A dispute erupted over a “Bye Bye Pinarayi Vijayan” flex board, leading to a case being registered against seven Communist Party of India (Marxist) workers.