കുടകിലെ റിസോർട്ടിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സാമ്പത്തിക ബാധ്യതയെന്ന് നിഗമനം

വിനോദ് വിമുക്ത ഭടനും ജിബി കോളേജ് അധ്യാപികയുമാണ്.

icon
dot image

കണ്ണൂർ: കർണാടക കുടകിലെ ഹോംസ്റ്റേയിൽ മുറിയെടുത്ത കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പരവൂർ സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസിന് ലഭിച്ചു.

വിനോദിൻെറയും ജിബിയുടെയും രണ്ടാം വിവാഹവുമായിരുന്നു ഇത്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജെയ്ൻ മരിയ. വിനോദിന് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. വിനോദ് വിമുക്ത ഭടനും ജിബി കോളേജ് അധ്യാപികയുമാണ്.

കഴിഞ്ഞ ദിവസമാണ് മടിക്കേരി കാഗോഡു ബിലിഗേരിയിലെ ആരേക്കാ ഹോംസ്റ്റേയിൽ മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോംസ്റ്റേയിലെ മുറിയിൽ വിനോദും ഭാര്യയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് എട്ടുവയസുകാരി മകളുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us
To advertise here,contact us
To advertise here,contact us