'കരുണിനേക്കാൾ ഇന്ത്യക്ക് നല്ലത് അവനാണെന്ന് തോന്നി'; താരത്തെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി അഗാർക്കർ

വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലെത്തിയ കരുണിനെ ഒരു പരമ്പരക്ക് ശേഷം വീണ്ടും പുറത്തിരുത്തിയതിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരയിൽ ടീമിലുണ്ടായിരുന്ന കരുൺ നായരെ ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തത്. വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലെത്തിയ കരുണിനെ ഒരു പരമ്പരക്ക് ശേഷം വീണ്ടും പുറത്തിരുത്തിയതിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു.

ഇതിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നൽ കരുണിൽ നിന്നും ഇതെല്ലായിരുന്നു പ്രതീക്ഷിച്ചതെന്നും അതിനേക്കാൾ മികച്ചതായി ദേവദത്ത് പടിക്കലിന് ഇന്ത്യൻ ടീമിന് നൽകാൻ സാധിക്കുമെന്ന് പ്രധാന സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു.

'ഇംഗ്ലണ്ടിൽ കരുണിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചിരുന്നു. ഇത് ഒരു ഇന്നിങ്‌സിൽ ഒതുങ്ങുന്നതല്ല. ദേവദത്ത് പടിക്കൽ ഞങ്ങൾക്ക് കൂടുതൽ ഓപ്ഷൻ നൽകുന്നു. എല്ലാ കളിക്കാർക്കും 15-20 ചാൻസ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അത് എപ്പോഴും നടക്കണമെന്നില്ല,' അഗാർക്കർ പറഞ്ഞു. താൻ സെലക്ഷൻ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു കരുണിന്റെ പ്രതികരണം.

'ശരിയാണ് ഞാൻ സെലക്ഷൻ പ്രതീക്ഷിച്ചിരുന്നു. എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. എനിക്ക് ഇതിൽ ഒന്നും പറയാൻ പറ്റില്ല, ഇതിനൊരും മറുപടി പറയാൻ പോലും എനിക്ക് സാധിക്കില്ല. എന്താണ് ചിന്തിക്കുന്നതെന്ന് സെലക്ടർമാരോട് ചോദിക്കണം.

അവസാന ടെസ്റ്റിലെ ആദ്യം ഇന്നിങ്‌സിൽ വരെ ഞാൻ അർധസെഞ്ച്വറി തികച്ചതാണ്.

ആരും റൺസടിക്കാത്ത സമയമായിരുന്നു അത്. ഞാൻ ടീമിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രത്യേകിച്ച് വിജയിച്ച അവസാന കളിയിൽ. എന്നാലും ചില കാര്യങ്ങൾ അങ്ങനെയാണ്. ഇതിലൊന്നും ഒരു കാര്യവുമില്ല,' കരുൺ നായർ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ടീം; ശുഭ്മാൻ ഗിൽ (സി), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീശൻ, പ്രസിദ്ധ് കൃഷ്ണ,, മുഹമ്മദ് സിറാജ്. കുൽദീപ് യാദവ്.

Content Highlights- Ajit Agarkar Explaing the Snub of Karun Nair

To advertise here,contact us