ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കുറിച്ചത് ചരിത്ര നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയത്. ഈ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ. മുമ്പ് വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെംഗ്‌സാര്‍ക്കര്‍, വിരാട് കോഹ്‍ലി എന്നിവരാണ് ഈ നേട്ടം കുറിച്ച ഇന്ത്യൻ താരങ്ങൾ.
മത്സരത്തിൽ 127 റൺസുമായി ശുഭ്മൻ ഗിൽ പുറത്താകാതെ നിൽക്കുകയാണ്. 175 പന്തിൽ 16 ഫോറും ഒരു സിക്സറും സഹിതമാണ് ഗില്ലിന്റെ നേട്ടം. വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് ഗില്ലിന് കൂട്ടായി ക്രീസിലുള്ളത്. 102 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം 65 റൺസാണ് റിഷഭിന്റെ നേട്ടം. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റിൽ ഇതിനോടകം 138 റൺസ് പിറന്നുകഴിഞ്ഞു.
നേരത്തെ യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറിയും ഇന്ത്യൻ ഇന്നിങ്സിന് കരുത്തായിരുന്നു. 158 പന്തിൽ 16 ഫോറും ഒരു സിക്സറും സഹിതം 101 റൺസാണ് ജയ്സ്വാളിന്റെ നേട്ടം. കെ എൽ രാഹുൽ 42 റൺസും സംഭാവന ചെയ്തിരുന്നു. ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന ശക്തമായ നിലയിലാണ്.
Content Highlights: Shubman Gill joins elite club with Virat Kohli following Leeds Hundred