'ക്രെഡിറ്റ് ജനങ്ങൾക്ക്; ഉമ്മൻചാണ്ടിയെ ഒരിക്കലും മറന്നിട്ടില്ല, പദ്ധതി പ്രാവർത്തികമാക്കിയത് പിണറായി സർക്കാർ'

തുറമുഖം ഉദ്‌ഘാടനത്തിന് മുൻപായി 'കോഫി വിത്ത് അരുണി'ൽ സംസാരിക്കുകയായിരുന്നു മന്ത്രി

dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന നിമിഷങ്ങൾ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന മുഹൂർത്തമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. തുറമുഖം ഉദ്‌ഘാടനത്തിന് മുൻപായി 'കോഫി വിത്ത് അരുണി'ൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തുറമുഖത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ചും മന്ത്രി അഭിപ്രായം വ്യക്തമാക്കി. ചരിത്രം പരിശോധിച്ചാൽ കല്ലിട്ടവരും കമ്പനി ഉദ്‌ഘാടനം ചെയ്തവരും എല്ലാം ഉണ്ടാകും. എന്നാൽ പദ്ധതി പ്രവർത്തികമാക്കിയത് ഒന്നും രണ്ടും പിണറായി സർക്കാരുകളാണ്. ഉമ്മൻചാണ്ടിയുടെ അദാനി കരാർ സംസ്ഥാനത്തിന് ക്ഷീണം മാത്രമുണ്ടാക്കുന്നതായിരുന്നു. അതിലെ പൊതുതത്വത്തോട് തങ്ങൾ യോജിച്ചിരുന്നുവെങ്കിലും ഉള്ളടക്കത്തോട് വിയോജിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവിനെ പരിപാടിക്ക് ക്ഷണിച്ചില്ലെന്ന വിവാദത്തിനും മന്ത്രി മറുപടി നൽകി. അദ്ദേഹം വിവേകപൂർണമായി പെരുമാറുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സംസാരിക്കുന്നവരുടെയും മറ്റും പേരുകൾ ഉറപ്പിക്കുക, ഇതനുസരിച്ച് താൻ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചെന്നും അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും വാസവൻ പറഞ്ഞു. പദ്ധതിയുടെ ക്രെഡിറ്റിനെ സംബന്ധിച്ചുള്ള വിവാദങ്ങളിൽ ക്രെഡിറ്റ് ജനങ്ങളുടേതാണ് എന്നുമായിരുന്നു മന്ത്രിയുടെ അഭിപ്രായം.

Content Highlights: VN Vasavan on Vizhinjam, OOmmen Chandy and VD Satheesan

dot image
To advertise here,contact us
dot image