കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഏപ്രിൽ 22 , 23 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23 നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുന്നോടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ മാത്രമാണ് നിയന്ത്രണം ബാധകമാവുക. രാത്രി 6 മുതൽ രാവിലെ 6 വരെയാണ് ഇരുചക്രവാഹനങ്ങൾക്ക് വിലക്കുള്ളത്. ഈ ദിവസങ്ങളിൽ ബൈക്ക് റാലികൾ പൂർണമായും നിരോധിച്ചുിട്ടുണ്ട്.
നിലവിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി. പോളിങ് ദിനത്തിൽ കുടുംബത്തിലെ അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ മാത്രമേ പിൻസീറ്റ് യാത്ര അനുവദിക്കൂ. രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നുമാണ് നടക്കുക.
Content Highlights: Bengal Election: EC Imposes two wheelers Bike Ban Ahead Of Voting