ആലപ്പുഴ: റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ ആര്‍എസ്എസും ബിജെപിയും ശത്രുവായി പ്രഖ്യാപിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വേടനെ എതിര്‍ക്കുന്നത് ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലാണ്. റാപ്പിനെ കലാഭാസം എന്നാണ് സംഘ്പരിവാര്‍ വിളിക്കുന്നത്. അത് എങ്ങനെ ആഭാസമാകുമെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്ന് ആരാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ ആരാഞ്ഞു. നരേന്ദ്ര മോദിക്കെതിരെയായി വിമര്‍ശനം ഉയരുകയും ഉയര്‍ത്തുകയും ചെയ്യും. അതിപ്പോള്‍ എത്ര കേസുകള്‍ വന്നാലും ആ നിലപാടില്‍ മാറ്റമുണ്ടാകില്ല. വേടനെ ദേശവിരുദ്ധനായി പ്രഖ്യാപിച്ച് കല്‍തുറങ്കലില്‍ അടയ്ക്കും എന്നാണ് സംഘ്പരിവാര്‍ നിലപാടെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
അതേസമയം ദേശീയപാത വിവാദത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. ദേശീയപാത വികസനത്തിന്റെ മെറിറ്റ് ചര്‍ച്ച ചെയ്യേണ്ടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷമുള്ളതുകൊണ്ടാണ് എന്‍എച്ച് 66 ന്റെ പരിഷ്‌കരണം കേരളത്തില്‍ വന്നത്. റോഡ് തരാം, പക്ഷേ പണം നല്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. കേരളത്തില്‍ റോഡ് വന്നത് ഭരണത്തില്‍ ഇടതുപക്ഷമായതുകൊണ്ട് മാത്രമാണ്. സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ ആരംഭിച്ചത് ഇടതുപക്ഷമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ട് കൊടുത്ത കരാര്‍ കമ്പനിയാണ് വിള്ളല്‍ വരുത്തിയതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റി തന്നെ ഏറ്റെടുത്തു. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡും ചെയ്തു. ദേശീയപാത നിര്‍മ്മാണം തീരുമാനിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കും. കേന്ദ്രവുമായി ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- M V Govindan against bjp and rss on vedan issue