കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ആദ്യ മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ്‌സ്റ്റാർസിനെ തോൽപിച്ച് ഏരീസ് കൊല്ലം സെയ്‌ലേർസ്. അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്‌സറടിച്ചാണ് കൊല്ലം വിജയിച്ചത്. അവസാന ഓവറിൽ 14 റൺസായിരുന്നു കൊല്ലത്തിന് വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രം ബാക്കിയിരിക്കെ ആദ്യ പന്തിൽ ബിജു നാരായണൻ സിംഗിളെടുത്തു. രണ്ടാം പന്തിൽ ഏദൻ ആപ്പിൾ ടോമിന് റൺസെടുക്കാൻ സാധിച്ചില്ല. മൂന്നാം പന്തിൽ ഏദൻ അഖിലിന് സ്‌ട്രൈക്ക് മാറുന്നു. പിന്നീടുള്ള രണ്ട് പന്തിൽ സിക്‌സറടിച്ചുകൊണ്ട് ബിജു നാരായണൻ കളി വിജയിപ്പിക്കുകയായിരുന്നു.
11ാമനായി ഇറങ്ങിയ ബിജു നാരായണൻ ഏഴ് പന്തിൽ നിന്നും രണ്ട് സിക്‌സറുൾപ്പടെ 15 റൺസ് നേടിയാണ് വിജയിത്തിലെത്തിച്ചത്. ഈഡൻ ആപ്പിൾ ആറ് പന്തിൽ നിന്നും 10 റൺസ് സ്വന്തമാക്കി. വാത്സാൽ ഗോവിന്ദ് 31 പന്തിൽ നിന്നും 41 റൺസ് നേടി. സച്ചിൻ ബേബി (24), അഭിഷേഖ് നായർ (21) അമൽ എജി (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. കാലിക്കട്ടിനായി അഖിൽ സ്‌കറിയ നാസ് വിക്കറ്റ് നേടി. സൂദേശൻ മിഥുൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത 18ാം ഓവറിൽ 138 റൺസിൽ നിൽക്കെ എല്ലാവരും പുറത്താകുകയായിരുന്നു. 54 റൺസ് നേടിയ ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ രോഹൻ കുന്നുമ്മൽ മിന്നിയപ്പോൾ ബാക്കിയാർക്കും കാര്യമായ മികവ് പുലർത്താൻ സാധിച്ചില്ല. 25 റൺസ് നേടിയ മനു കൃഷ്ണനാണ് രണ്ടാം ടോപ് സ്‌കോറർ. സൽമാൻ നിസാർ 21 റൺസ് നേടി. കൊല്ലത്തിനായി ഷറഫുദ്ധീൻ എൻ എം നാല് വിക്കറ്റ് നേടിയപ്പോൾ അമൽ എജി മൂന്ന് പേരെ പറഞ്ഞുവിട്ടുു. മൂന്ന് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് ഷറഫുദ്ധീൻ നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്.
അമൽ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് പേരെ പുറത്താക്കി. ഓപ്പണിങ് ഇറങ്ങി തകർത്തടിച്ച രോഹൻ 22 പന്തിൽ നിന്നുമാണ് 54 റൺസ് നേടിയത് മൂന്ന് ഫോറും ആറ് സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ടീം സ്‌കോർ 76ൽ നിൽക്കെ താരം കളംവിട്ടു. മറുവശത്ത് വിക്കറ്റ് കീപ്പർ ബാറ്ററായ സച്ചിൻ സുരേഷും (13 പന്തിൽ 10), അഖിൽ സ്‌കറിയയും (12 പന്തിൽ ഏഴ്) പതിയെ നീങ്ങിയപ്പോഴായിരുന്നു രോഹന്റെ വെടിക്കെട്ട്. തകർത്തടിച്ച രോഹൻ ബിജുനാരായണന്റെ പന്തിലാണ് പുറത്തായത്.
എം അജിനാസ് (3), പല്ലം അൻഫാൽ (9), കൃഷ്ണ ദേവൻ (2), ഹരികൃഷ്ണൻ എംയു (1), സുദേശൻ മിഥുൻ (1), എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ പ്രകടനം. 2 റൺസുമായി അഖിൽ ദേവ് പുറത്താകാതെ നിന്നു.
Content Highlights- Kollam Sailors beats Calicut Calicut Globstars