'പന്ത് നൽകുന്നില്ലെങ്കിൽ എന്തിനാണ് ആ പേസറെ ടീമിലെടുത്തത്'; ഗില്ലിനെ വിമർശിച്ച് അശ്വിൻ

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ശാർദൂൽ‌ താക്കൂറിനെപ്പോലൊരു പേസർ ടീമിലുണ്ടായിട്ടും ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിന്റെ തുടക്കത്തിലൊന്നും ഗിൽ അദ്ദേഹത്തെ ഉപയോഗിച്ചില്ലെന്ന് അശ്വിൻ വിമർശിച്ചു.

'ശാർദൂൽ‌ ടീമിലുണ്ട്. പക്ഷേ ആദ്യ 40 ഓവറുകളിൽ അദ്ദേഹത്തിനു പന്ത് നൽകിയതുപോലുമില്ല. ജോ റൂട്ടിനെ കൈകാര്യം ചെയ്യാൻ ശാർദൂലിന് സാധിക്കുമായിരുന്നു. പന്തു കൊടുക്കുന്നില്ലെങ്കിൽ നാലാമതൊരു പേസ് ബോളർ എന്തിനാണ്?, രണ്ട് സ്പിന്നർമാരെ കളിപ്പിക്കാമായിരുന്നല്ലോ, എന്തെങ്കിലും ചെയ്യാൻ സാധിക്കണമെങ്കിൽ അദ്ദേഹത്തിന് ആദ്യം പന്തു നൽകണം’, അശ്വിൻ പ്രതികരിച്ചു.

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റർമാര്‍ നിലയുറപ്പിച്ച ശേഷമാണ് ശാർദൂൽ‌ താക്കൂറിനെ ഇന്ത്യ പന്തേൽപിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സിൽ ആറോവറുകൾ മാത്രമാണ് ശാർദൂലിനെക്കൊണ്ട് പന്തെറിയിച്ചത്. 38 റൺസ് വഴങ്ങിയെങ്കിലും താരത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഇന്നിങ്സിൽ പത്തോവർ പന്തെറിഞ്ഞ താരം 51 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

content highlight : 'If he doesn't give the ball, why did you bring that pacer into the team'; Ashwin criticizes Gill

To advertise here,contact us