പെർഫ്യൂമുകളോട് ഏറെ പ്രിയമുള്ള നടനാണ് മമ്മൂട്ടി. അടുത്തിടെ ദുബായിൽ വെച്ച് നടന്ന പരിപാടിയിൽ നടന്റെ ഇഷ്ട പെർഫ്യൂം ഏതെന്ന രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് നടൻ. നടനൊപ്പം പ്രമുഖ പെർഫ്യൂം കമ്പനിയുടെ ഉടമയും ഉണ്ടായിരുന്നു. അദ്ദേഹം മമ്മൂട്ടിയ്ക്ക് ഒരുപാട് പെർഫ്യൂമുകൾ അയച്ചിട്ടുണ്ടെന്നും അതിൽ ചിലതെല്ലാം വലിയ ഇഷ്ടമായെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഇഷ്ട പെർഫ്യൂം ഏതെന്ന ചോദ്യത്തിനും നടൻ മറുപടി നൽകുന്നുണ്ട്.
'എനിക്ക് പെർഫ്യൂമുകൾ വളരെ ഇഷ്ടമാണ്. അത് ഏതൊക്കെ ആണെന്നോ പേരോ പറയേണ്ടതില്ലെന്ന് തോന്നുന്നു, കാരണം ബിഗ് പെർഫ്യൂമർ ഇവിടെയുണ്ട്. ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. നമ്മുക്ക് ഇവിടെ ചന്ദനം, ജാസ്മിൻ, അങ്ങനെ ഒരുപാട് ഉണ്ട്. ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. കാരണം കുട്ടികളിൽ ആരെയാണ് ഇഷ്ടം എന്ന ചോദിച്ചാൽ പറയാൻ കഴിയില്ലല്ലോ. എല്ലാവരെയും ഇഷ്‍ടമാണ്.
എനിക്ക് പെർഫ്യൂമുകൾ വളരെ ഇഷ്ടമാണ്, ഒരുപാട് പെർഫ്യൂമുകൾ അയച്ച് തന്നതിൽ ചിലത് എനിക്ക് വളരെ ഇഷ്ടമായിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് ഇദ്ദേഹത്തിന് നന്നായി അറിയാം. വെളിപ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിൽ ഗൗരമായി ഞാൻ സംസാരിച്ചിട്ട്, പിന്നീട് പറയാം,' മമ്മൂട്ടി പറഞ്ഞു.
ഈ പരിപാടിയിൽ വെച്ച് തന്നെ ചത്താ പച്ച സിനിമയെക്കുറിച്ചും നടൻ സംസാരിച്ചിരുന്നു. സിനിമയിൽ മമ്മൂട്ടി ഉണ്ടെന്ന അഭ്യുഹങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് നടൻ സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നത്. വാൾട്ടറിന്റെ കുറച്ച് പിള്ളേർ കൊച്ചിയിൽ ഇറങ്ങുന്നുണ്ടെന്ന് കേട്ട് എന്ന് രഞ്ജിനി ഹരിദാസ് പറയുമ്പോൾ വാൾട്ടറിന്റെ അല്ല മട്ടാഞ്ചേരിയിലെ പിള്ളേരാണ് എന്നാണ് മമ്മൂട്ടി മറുപടി നൽകുന്നത്. 22 -ാം തിയതിയാണ് ചത്താ പച്ച എന്നും മമ്മൂട്ടി പറഞ്ഞു.
ഇതോടെ സിനിമയിൽ മമ്മൂട്ടി ഉണ്ടെന്ന കാര്യത്തിൽ തീരുമാനം ആയിരിക്കുകയാണ്. സിനിമയുടെ ട്രെയിലറിന്റെ അവസാനം ഒരാള്‍ പിന്‍തിരിഞ്ഞുനിന്ന് തലയില്‍ ഒരു കെട്ട് കെട്ടുന്ന രംഗമുണ്ട്. ആ തിരിഞ്ഞുനില്‍ക്കുന്നത് മമ്മൂട്ടി ആണെന്നാണ് നിരവധി പേര്‍ പറയുന്നത്. 'വാള്‍ട്ടറിന്റെ പിള്ളേരെ തൊടാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ലടാ' എന്ന് ഒരു കുട്ടി പറയുന്ന വോയ്‌സ് ഓവറുണ്ട്. അങ്ങനെയൊരു മാസ് പരിവേഷം നല്‍കണമെങ്കില്‍ അത് മമ്മൂട്ടി തന്നെയാകുമെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. ട്രെയിലറില്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 'ചത്താ പച്ച' എന്ന് പറയുന്ന ശബ്ദം മമ്മൂട്ടിയുടേത് ആണെന്നും അല്ലെന്നും കമന്റില്‍ തര്‍ക്കം നടക്കുന്നുണ്ട്.
ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് (മാര്‍ക്കോ ഫെയിം), പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവില്‍ കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തില്‍ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെന്‍സുകള്‍ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലര്‍ സൂചിപ്പിക്കുന്നു.
നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ്.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.
Content Highlights: Veteran actor Mammootty has revealed his favourite perfume, speaking openly about the fragrance he prefers to use.