ആർഎസ്എസ് പ്രവർത്തകൻ റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്ന് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ

ശ്രീജിത്തിന് 14 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ ടെന്‍ഷന്‍ ശ്രീജിത്ത് എന്നതെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത്, പി കെ ഷഫീഖ്, ഷൈജു എന്നിവരാണ് കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്.

ശ്രീജിത്തിന് 14 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും വിധിച്ചു. ഷഫീഖിനും ഷൈജുവിനും എട്ടുവര്‍ഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ശ്രീജിത്ത് ഒരു വര്‍ഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേര്‍ പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ് ശിക്ഷ അനുഭവിക്കണം.

2015 നവംബര്‍ 23-നായിരുന്നു കേസനാസ്പദമായ സംഭവം. തലശ്ശേരി കൊഴൂര്‍ എന്ന സ്ഥലത്ത് വെച്ച് ബസ് ക്ലീനര്‍ ആയിരുന്ന റൈജേഷിനെ ദേഹമാസകലം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് ടെന്‍ഷന്‍ ശ്രീജിത്ത്.

Content Highlights: Court finds three cpim workers guilty in the case of cutting off the hand of RSS activist Raijesh

To advertise here,contact us