ബംഗാളിലെ പാര്‍ട്ടിയുടെ ശക്തി ദൗര്‍ബല്യം പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്; തുടര്‍ന്ന് ചര്‍ച്ച

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും വാക്‌പോര് തുടരുകയാണെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റ് ശുഭപ്രതീക്ഷയിലാണ്.
ബംഗാളിലെ പാര്‍ട്ടിയുടെ ശക്തി  ദൗര്‍ബല്യം പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്; തുടര്‍ന്ന് ചര്‍ച്ച

കൊല്‍ക്കത്ത: ബംഗാളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് പാര്‍ട്ടിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്. സംസ്ഥാനത്ത് നിന്നുള്ള എഐസിസി അംഗങ്ങളാണ് ഇക്കാര്യം പറഞ്ഞത്.

ബംഗാളിലെ പാര്‍ട്ടിയുടെ ശക്തി  ദൗര്‍ബല്യം പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്; തുടര്‍ന്ന് ചര്‍ച്ച
കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക 255 സീറ്റുകളില്‍; സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും

തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമത ബാനര്‍ജിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും വാക്‌പോര് തുടരുകയാണെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റ് ശുഭപ്രതീക്ഷയിലാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 42ല്‍ രണ്ട് സീറ്റുകള്‍ മാത്രം വാഗ്ദാനം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. കോണ്‍ഗ്രസിന് മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ദാനം വേണ്ടെന്നും കൂടുതല്‍ സീറ്റുകളില്‍ ഒറ്റക്ക് വിജയിക്കാനാവുമെന്നുമാണ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സേവിക്കുന്ന തിരക്കിലാണ് മമത. മമതക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കാമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ബംഗാളിലെ പാര്‍ട്ടിയുടെ ശക്തി  ദൗര്‍ബല്യം പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്; തുടര്‍ന്ന് ചര്‍ച്ച
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അനുവാദം നല്‍കി;റിപ്പോര്‍ട്ട്

'മമത ബാനര്‍ജിയുടെ യഥാര്‍ത്ഥ താല്‍പര്യം പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ തരാമെന്നാണ് അവര്‍ പറയുന്നത്. ആ സീറ്റുകളില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് എംപിമാരാണ്. എന്താണ് അവര്‍ പുതുതായി തരുന്നത്? ആ രണ്ടു സീറ്റുകളിലും ഞങ്ങള്‍ വിജയിച്ചത് മമത ബാനര്‍ജിയെയും ബിജെപിയെയും പരാജയപ്പെടുത്തിയാണ്. എന്താണ് അവര്‍ പ്രത്യേകമായി ഞങ്ങള്‍ക്ക് ചെയ്യുന്നത്?', അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

'ഞങ്ങള്‍ ഒന്നും ചോദിച്ചിട്ടില്ല. മമത ബാനര്‍ജിയാണ് പറഞ്ഞത് സഖ്യം വേണമെന്ന്. ഞങ്ങള്‍ക്ക് മമതയുടെ കരുണ വേണ്ട. ഞങ്ങള്‍ സ്വന്തം നിലക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചോളാം. മമതക്ക് ശരിക്കും സഖ്യം വേണമെന്നില്ല. അവര്‍ പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണ്', അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com