ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവ-മുംബൈ സിറ്റി മത്സരം സമനിലയിൽ. ഇരുടീമുകൾക്കും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ ഇരുടീമുകളും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ശക്തമായ പ്രതിരോധം ഇരു ടീമുകൾക്കും ഗോൾ നിഷേധിച്ചു.
ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മിനിറ്റുകൾ മുതൽ ആക്രമണ ഫുട്ബോളുമായി എഫ് സി ഗോവ മുന്നേറി. എന്നാൽ മുംബൈയുടെ പ്രതിരോധനം ഗോവൻ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞുനിർത്തി.
ഏഴ് ഷോട്ടുകളാണ് ആദ്യ പകുതിയിൽ എഫ് സി ഗോവ പായിച്ചത്. അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലേയ്ക്കായിരുന്നു. രണ്ട് ഷോട്ടുകൾ മാത്രമാണ് മുംബൈയുടെ ഭാഗത്ത് നിന്നുമുണ്ടായത്. പക്ഷേ ആദ്യ പകുതിയുടെ 57 ശതമാനവും പന്ത് മുംബൈ താരങ്ങളുടെ പാദങ്ങളിലായിരുന്നു.
രണ്ടാം പകുതിയിലും ആദ്യ പകുതിയുടെ തനിയാവർത്തനമായിരുന്നു. ഇരുടീമുകളും സൃഷ്ടിച്ചെടുത്ത അവസരങ്ങൾ പ്രതിരോധ നിരയെ മറികടന്നില്ല. ഇതോടെ മത്സര ഫലം സമനിലയിലേക്ക് നീങ്ങി. പോയിന്റ് ടേബിളിൽ എഫ് സി ഗോവ ഒന്നാമതും മുംബൈ സിറ്റി നാലമതും തുടരും.