Kerala

'എനിക്ക് വേണ്ടി എന്റെ ആദ്യ വോട്ട്'; തൃശ്ശൂരിൽ സമ്മതിദാനാവകാശം നിർവഹിച്ച് സുരേഷ് ഗോപിയും കുടുംബവും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കുടുംബവും. അദ്ദേഹം മത്സരിക്കുന്ന തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്.

കേരളത്തിന്റെ ഹൃദയവികാരം മാനിച്ച്, തൃശ്ശൂരിലെ സമ്മതിദായകർ അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശ്ശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും എന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വേണ്ടി എനിക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്. അതാണ് ഏറ്റവും മഹത്തായ കാര്യം. ഒന്നാമത്തെ വോട്ട് തന്നെ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു മുതിർന്ന പൗരനെത്തി. പിന്നെ പത്താമത് വോട്ട് ചെയ്യാവുന്ന സ്ഥിതിയിലെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തെയെങ്കിലും എംപിമാരുടെ പ്രവർത്തനമെടുത്താൽ, അത് ജനങ്ങളിലേക്കാണോ എത്തിച്ചേർന്നത് എന്ന വിലയിരുത്തൽ മാത്രം മതി തനിക്ക് വിജയം ഉറപ്പിക്കാൻ. തിരഞ്ഞെടുപ്പ് വൈകിയത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുവായൂർ സന്ദർശനത്തിന് ശേഷം രാവിലെ 6.30 യോടെയാണ് സുരേഷ് ഗോപിയും കുടുംബവും ബൂത്തിലെത്തി സമ്മതിദാനാവകാശം നിർവഹിച്ചത്. അദ്ദേഹം മറ്റു ബൂത്തുകളിൽ സന്ദർശനം നടത്തുമെന്നാണ് സൂചന.

ഏതാനും നാളുകൾക്ക് മുമ്പാണ് സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് തൃശ്ശൂരിൽ ചേർത്തത്. മുക്കാട്ടുകരയ്ക്ക് അടുത്ത് നെട്ടിശ്ശേരിയിലാണ് അദ്ദേഹത്തിന്റെ താമസം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT