Cricket

ഇന്ത്യന്‍ ക്യാംപിലും ആശങ്ക; ഓള്‍റൗണ്ടറിന് പരിക്ക്, രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക. പരിശീലനത്തിനിടെ ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറിന് പരിക്കേറ്റു. ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ പന്ത് തോളിലിടിച്ചാണ് താരത്തിന് പരിക്കേറ്റത്.

സെഞ്ചുറിയനിലെ സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ബാറ്റിങ് പരിശീലനത്തിനിടെയായിരുന്നു സംഭവം. ത്രോഡൗണുകള്‍ നേരിടുന്നതിനിടെ പന്ത് അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്ത് ശര്‍ദുലിന്റെ ഇടത് തോളില്‍ കൊള്ളുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞെങ്കിലും താരം ബാറ്റിങ് തുടര്‍ന്നു. അതിനിടെ ഫിസിയോ എത്തി അദ്ദേഹത്തെ പരിശോധിച്ചു.

ശര്‍ദ്ദുലിനെ സ്‌കാനിങ്ങിന് വിധേയനാക്കി വിശദമായ പരിശോധനകള്‍ നടത്തും. ജനുവരി മൂന്നിന് കേപ് ടൗണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നേ ശര്‍ദുല്‍ ആരോഗ്യം വീണ്ടെടുത്ത് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയം വഴങ്ങിയത്. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവുമയും പേസര്‍ ജെറാള്‍ഡ് കോട്‌സിയും പരിക്കേറ്റ് പുറത്തായിരുന്നു. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം പരിക്കേറ്റ ബവുമയുടെ അഭാവത്തില്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗറാണ് രണ്ടാം ടെസ്റ്റില്‍ പ്രോട്ടീസിനെ നയിക്കുക. ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് 36കാരനായ എല്‍ഗര്‍. ഇതിനിടെയാണ് ടീമിനെ നയിക്കുകയെന്ന അപൂര്‍വ നിയോഗം താരത്തെ തേടിയെത്തിയത്.

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

SCROLL FOR NEXT