'രാഷ്ട്രീയത്തിനിടയിൽ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം'; വിജയ്‌യോട് ഗില്ലി വിതരണക്കാർ

ആരാധകർക്ക് ആഘോഷിക്കാൻ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം
'രാഷ്ട്രീയത്തിനിടയിൽ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം'; വിജയ്‌യോട് ഗില്ലി വിതരണക്കാർ

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള വിജയ്‌യുടെ തീരുമാനം തമിഴ് സിനിമാലോകത്തിന് തന്നെ വലിയ നഷ്ടമാണ്. കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത ഗില്ലി മാത്രം മതി നടന്റെ സ്വീകാര്യത എന്തെന്ന് വ്യക്തമാക്കാൻ. ഇപ്പോഴിതാ ഗില്ലി റീ റിലീസിന്റെ വിതരണക്കാർ നടനോട് നടത്തിയ അഭ്യർത്ഥനയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സിനിമയ്ക്ക് തിയേറ്ററുകളിൽ ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേൽ വിജയ്‌യെ കണ്ടിരുന്നു. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ സന്തോഷം പങ്കുവെച്ച ശേഷം ശക്തിവേൽ നടനോട് 'രാഷ്ട്രീയത്തിനിടയിലും വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം' എന്ന് അഭ്യർത്ഥിച്ചു.

ബിസിനസിനപ്പുറം വിജയ് സിനിമകൾ ആരാധകർക്ക് ഒരു ആഘോഷമാണ്. ആരാധകർക്ക് ആഘോഷിക്കാൻ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണമെന്നായിരുന്നു ശക്തിവേലിന്റെ അഭ്യർത്ഥന. ഇതിന്റെ വീഡിയോ ശക്തി ഫാക്ടറിയുടെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിജയ് ചിരിച്ചുകൊണ്ട് അഭ്യർത്ഥനയ്ക്ക് തലയാട്ടുന്നതും വീഡിയോയിൽ കാണാം.

ഈ മാസം 20 നായിരുന്നു ഗില്ലി വീണ്ടും തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ 15 കോടിയ്ക്ക് മുകളിലാണ്. ഇന്ത്യയില്‍ മാത്രം 10 കോടിയോളം രൂപയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ രാജ്യത്ത് റീ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും അധികം പണം വാരിയവയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗില്ലി. ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര്‍ എന്നീ സിനിമകളാണ് പട്ടികയിൽ മുന്നിലുള്ളത്.

'രാഷ്ട്രീയത്തിനിടയിൽ വർഷത്തിൽ ഒരു സിനിമയെങ്കിലും ചെയ്യണം'; വിജയ്‌യോട് ഗില്ലി വിതരണക്കാർ
റീ റിലീസ്... റീ റിലീസ്... ദേ കോളിവുഡിൽ അടുത്ത റീ റിലീസ്; ഇക്കുറി വരുന്നത് അജിത്തിന്റെ ബില്ല

അതേമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്‍യുടേതായി അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com