'ഗിരീഷ് എ ഡി അങ്ങനെ പറഞ്ഞത് ശരിയായില്ല, എന്റെ ആ രണ്ട് സിനിമകളും കൊമേഴ്സ്യൽ ഹിറ്റായിരുന്നു'; വിനയൻ

'റിലീസ് ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട്.റിലീസു ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട്'
'ഗിരീഷ് എ ഡി അങ്ങനെ പറഞ്ഞത് ശരിയായില്ല, എന്റെ ആ രണ്ട് സിനിമകളും കൊമേഴ്സ്യൽ ഹിറ്റായിരുന്നു'; വിനയൻ

സംവിധായകൻ ഗിരീഷ് എ ഡിയുടെ പരാമർശത്തെ തിരുത്തി സംവിധായകൻ വിനയൻ. വിനയൻ സംവിധാനം ചെയ്ത 'ശിപായി ലഹള'യും 'കല്യാണ സൗഗന്ധിക'വും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്നായിരുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞത്. എന്നാൽ രണ്ട് ചിത്രങ്ങളും കൊമേഴ്സ്യൽഹിറ്റായിരുന്നു എന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

എന്റെ കരിയറിന്റെ തുടക്കകാലത്ത് ചെയ്ത രണ്ട് സിനിമകളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും. പ്രേക്ഷകർ ഇഷ്ടപ്പെടുകയും തിയേറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ലാസുകാരിയയ ദിവ്യ ഉണ്ണി സിനിമയിൽ നായികയാവുന്നത്. ദിലീപിന്റെ കരിയറിലെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം.

ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി. അതു ശരിയല്ല ഗിരീഷ്, അന്ന് കൊമേഴ്സ്യൽ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട്.

ടിവിയിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളച്ച് അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്മെന്റായിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓൺലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫറു ചെയ്താൽ ഈ രണ്ട് സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകൾ ശ്രീ ഗിരീഷിന് മനസിലാക്കാൻ കഴിയും. ഞാൻ ചെയ്ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ട് സിനിമകളും, വിനയൻ കുറിച്ചു

'ഗിരീഷ് എ ഡി അങ്ങനെ പറഞ്ഞത് ശരിയായില്ല, എന്റെ ആ രണ്ട് സിനിമകളും കൊമേഴ്സ്യൽ ഹിറ്റായിരുന്നു'; വിനയൻ
തിയേറ്ററുകളിൽ ക്ലച്ച് പിടിച്ചില്ല, ഇനി ഒടിടിയിലേക്ക്; ലാൽസലാം ഉടൻ സ്ട്രീമിംഗ് ആരംഭിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com