ലിവ് ഇൻ പങ്കാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സം​ഗം ചെയ്തു; ജീവപര്യന്തം വിധിച്ച് കോടതി

ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു
ലിവ് ഇൻ പങ്കാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സം​ഗം ചെയ്തു; ജീവപര്യന്തം വിധിച്ച് കോടതി

രാജസ്ഥാൻ: കൂടെ താമസിച്ചിരുന്ന പങ്കാളിയുടെ 13 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തതിന് 33 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് രാജസ്ഥാനിലെ കോടതി. ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അവരുടെ മകൾ ഇയാൾക്കൊപ്പം താമസിച്ച കാലത്താണ് നിരന്തരം ബലാത്സം​ഗത്തിന് ഇരയാക്കിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഝലവാറിലുള്ള പോക്സോ കോടതിയാണ് പ്രതാപ് സിങ് സോന്ദ്യ എന്നയാൾക്ക് ജീവപര്യന്തം ശിക്ഷയും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. ഡിസംബർ 12-ന് ദു​ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. അമ്മയ്ക്കൊപ്പം പെൺകുട്ടി ഇയാളുടെ വീട്ടിൽ താമസമാക്കിയപ്പോൾ 5 വയസ്സായിരുന്നു. 5 വർഷത്തിന് ശേഷം അമ്മ ആത്മഹത്യ ചെയ്തു. കുട്ടി ഇയാൾക്കൊപ്പം താമസം തുടർന്നു. പിന്നീട് ഇയാൾ കുട്ടിയെ നിരന്തരം ബലാത്സം​ഗം ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട കുട്ടി അമ്മയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. അമ്മയുടെ അമ്മയാണ് കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചതും പരാതി നൽകിയതും. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതാപ് സിങിനെ കസ്റ്റഡിയിലെടുത്തു. 2022 ഡിസംബർ മുതൽ ഇയാൾ ജയിലിൽ കഴിയുകയാണെന്നും അഭിഭാഷകൻ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിവ് ഇൻ പങ്കാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സം​ഗം ചെയ്തു; ജീവപര്യന്തം വിധിച്ച് കോടതി
'അമ്മയുടെ പാരമ്പര്യം നിലനിർത്തും'; സുഷമ സ്വരാജിന്റെ മകൾ കന്നിയങ്കത്തിന്, ഡല്‍ഹിയില്‍ മത്സരിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com