'അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങൾക്കും എന്നും പ്രശ്നമാണ്' വിമർശിച്ച് പ്രകാശ് രാജ്

ഡിവൈഎഫ്ഐ പൊതുയോഗത്തിലാണ് പ്രകാശ് രാജ് ആർഎസ്എസിനെയും ബിജെപിയെയും വിമർശിച്ചത്
'അന്ധരായ ഭക്തർ രാജ്യത്തിനും  അവർ പിന്തുടരുന്ന മതങ്ങൾക്കും എന്നും പ്രശ്നമാണ്' വിമർശിച്ച് പ്രകാശ് രാജ്

മംഗളൂരു: രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ ആർഎസ്എസും ബിജെപിയുമാണെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. അവർ ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും തട്ടി കൊണ്ട് പോയെന്നും പ്രകാശ് രാജ് പറഞ്ഞു. മംഗളൂരു തൊക്കോട്ട യൂണിറ്റി ഗ്രൗണ്ടിൽ നടന്ന ഡിവൈഎഫ്ഐ 12-ാം സംസ്ഥാന സമ്മേളനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രകാശ് രാജ് ആർഎസ്എസിനെയും ബിജെപിയെയും വിമർശിച്ചത്.

'അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങൾക്കും എന്നും ഒരു പ്രശ്നമാണ്. ഇത്തരം അന്ധരായ ഭക്തർക്കെതിരെ നമ്മൾ ശബ്ദമുയർത്തണം. മനുഷ്യശരീരത്തിലെ മുറിവുകൾ ഭേദമാക്കാം അല്ലെങ്കിൽ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങാം. എന്നാൽ, പൗരൻമാരായ നമ്മൾ മിണ്ടാതിരിക്കുമ്പോൾ ഇരിക്കുമ്പോൾ രാഷ്ട്രങ്ങളുടെ മുറിവുകൾ പെരുകുന്നു. ബിജെപിക്കും സംഘപരിവാറിനും പൗരന്മാർക്ക് മുന്നിൽ കാണിക്കാൻ വികസന പ്രവർത്തനങ്ങൾ ഒന്നും ഇല്ല. അവരുടെ പരാജയം മറയ്ക്കാൻ അവർ എപ്പോഴും ക്ഷേത്രം, പള്ളി, രാമൻ എന്നീ വാക്കുകൾ ഉപയോഗിക്കുന്നുവെന്നും' പ്രകാശ് രാജ് പറഞ്ഞു.

'അന്ധരായ ഭക്തർ രാജ്യത്തിനും  അവർ പിന്തുടരുന്ന മതങ്ങൾക്കും എന്നും പ്രശ്നമാണ്' വിമർശിച്ച് പ്രകാശ് രാജ്
ഗുഡ്ഡു ജമാലി ബിഎസ്പി വിട്ട് എസ്പിയില്‍ ചേര്‍ന്നു; ലോക്‌സഭ സ്ഥാനാര്‍ത്ഥിയായേക്കും

'പ്രധാനമന്ത്രിക്ക് ഹിന്ദി മാത്രമേ അറിയൂ. അദ്ദേഹത്തിന് സ്വന്തം ഭാഷയിൽ രാജ്യത്തുള്ള ജനങ്ങളുമായി സംസാരിക്കാൻ കഴിയില്ല. അതിനാൽ ഹിന്ദി പഠിക്കാൻ രാജ്യത്തെ നിർബന്ധിച്ചു. എന്നാൽ ഭരണഘടന നമുക്ക് മാതൃഭാഷയിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും ഉള്ള അവകാശം നൽകിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദുരാഷ്ട്രം നിലവിൽ വന്നാൽ അവർ ബ്രാഹ്മണൻ, ക്ഷത്രിയൻ, ശൂദ്രൻ എന്നിങ്ങനെ വിഭജിക്കാൻ തുടങ്ങുമെന്നും' പ്രകാശ് രാജ് പരിപാടിയിൽ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com