ഗുഡ്ഡു ജമാലി ബിഎസ്പി വിട്ട് എസ്പിയില്‍ ചേര്‍ന്നു; ലോക്‌സഭ സ്ഥാനാര്‍ത്ഥിയായേക്കും

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അസംഗഢിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ എസ്പി പ്രഖ്യാപിച്ചിട്ടില്ല.
ഗുഡ്ഡു ജമാലി ബിഎസ്പി വിട്ട് എസ്പിയില്‍ ചേര്‍ന്നു; ലോക്‌സഭ സ്ഥാനാര്‍ത്ഥിയായേക്കും

ലഖ്‌നൗ: ബിഎസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഗുഡ്ഡു ജമാലി എന്ന ഷാ അലം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എസ്പിയില്‍ ചേര്‍ന്നു. എസ്പി സംസ്ഥാന അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

അസംഗഢിലെ മുബാറക്പൂരില്‍ നിന്നും രണ്ട് തവണ എംഎല്‍എയായിട്ടുള്ള ജമാലി ജില്ലയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. അസംഗഢ് ലോക്‌സഭ മണ്ഡലത്തില്‍ 2014ല്‍ മുലായം സിങ് യാദവിനെതിരെയും 2022ല്‍ ധര്‍മ്മേന്ദ്ര യാദവിനെതിരെയും ബിഎസ്പി സ്ഥാനാര്‍ത്ഥിയായി ജമാലി മത്സരിച്ചിട്ടുണ്ട്.

2022ലെ അസംഗഢ് ഉപതിരഞ്ഞെടുപ്പില്‍ 2,66,210 വോട്ട് നേടിയിരുന്നു. മണ്ഡലത്തിലെ മുസ്‌ലിം വോട്ടര്‍മാരുടെ പിന്തുണ നേടാന്‍ കഴിഞ്ഞതോടെയായിരുന്നു ഇത്. 2014ലും ഇത്ര തന്നെ വോട്ട് ജമാലി നേടിയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുലായം സിങ് യാദവ് 3.40 ലക്ഷം വോട്ടാണ് നേടിയത്.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അസംഗഢിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ എസ്പി പ്രഖ്യാപിച്ചിട്ടില്ല. ജമാലിയെ പരിഗണിക്കുമെന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com