ഓട്ടോ ഡ്രൈവർ ശ്രീകാന്തിൻ്റെ കൊലപാതകം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല
ഓട്ടോ ഡ്രൈവർ ശ്രീകാന്തിൻ്റെ കൊലപാതകം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കോഴിക്കോട്: വെള്ളയിലെ ഓട്ടോ ഡ്രൈവർ ശ്രീകാന്തിൻ്റെ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സാക്ഷിമൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ സ്കൂട്ടർ യാത്രക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല.

ശ്രീകാന്തിനെ വെട്ടിയ ശേഷം ഒരാൾ വെള്ളയിൽ ഹാർബർ മേഖലയിലേക്ക് കടന്നുവെന്നു നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.

അതേസമയം ആഴത്തിൽ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തിൽ 15 ഓളം മുറിവുകളേൽപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. ഇന്നലെ പുലർച്ചെയാണ് ശ്രീകാന്തിനെ പണിക്കർ റോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്.

ഓട്ടോ ഡ്രൈവർ ശ്രീകാന്തിൻ്റെ കൊലപാതകം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഇപി പങ്കെടുക്കും, ജാവദേക്കർ കൂടിക്കാഴ്ച ചർച്ചയായേക്കും

സംഭവത്തിനിടെ ഓട്ടോയിൽ രണ്ടുപേരുണ്ടായിരുന്നു, അതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാൾ കടന്നുകളഞ്ഞുവെന്നായിരുന്നു പൊലീസ് അറിയിച്ചത്. സംഭവ സമയം ഓട്ടോയിലുണ്ടായിരുന്ന ജിതിന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകൾ ഉണ്ട്. സംഘർഷം ഉണ്ടായതിന്റെ എല്ലാ സൂചനകളും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ സമീപത്തായി കത്തി കിടക്കുന്ന കാർ ശ്രീകാന്തിന്റേതു തന്നെയാണ്. രണ്ടു ദിവസം മുന്നേ ഈ കാർ ആരോ കത്തിച്ചതാണ്. അതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഓട്ടോ ഡ്രൈവർ ശ്രീകാന്തിൻ്റെ കൊലപാതകം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്
മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടിക്ക് സാധ്യത

ശ്രീകാന്ത് രാത്രി സംഭവ സ്ഥലത്താണ് കിടന്നിരുന്നത്, ഇയാൾ മദ്യപിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടന്ന് വെള്ളയിൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com