'മഞ്ഞുമ്മല്‍ മച്ചാന്‍' ലഹരി സംഘത്തിലെ പ്രധാനിയും സുഹൃത്തും അറസ്റ്റില്‍; പിടിയിലായത് ഐസ് മെത്തുമായി

പിടിയിലായ മര്‍ച്ചന്റ് നേവി വിദ്യാര്‍ത്ഥി ഷബിന്‍ 'മഞ്ഞുമ്മല്‍ മച്ചാന്‍' എന്ന ലഹരി സംഘത്തിലെ പ്രധാനിയാണ്
'മഞ്ഞുമ്മല്‍ മച്ചാന്‍' ലഹരി സംഘത്തിലെ പ്രധാനിയും സുഹൃത്തും അറസ്റ്റില്‍; പിടിയിലായത് ഐസ് മെത്തുമായി

കൊച്ചി: മാരകലഹരി വസ്തുവുമായി മെര്‍ച്ചന്റ് നേവി വിദ്യാര്‍ത്ഥി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കൊച്ചി ഏലൂര്‍ മഞ്ഞുമ്മല്‍ സ്വദേശി ആശാരി പറമ്പില്‍ വീട്ടില്‍ ഷബിന്‍ ഷാജി(26), ആലുവ ചൂര്‍ണ്ണിക്കര അമ്പാട്ടുകാവ് കരയില്‍ വെളുത്തേടത്ത് വീട്ടില്‍ അക്ഷയ് വി എസ് (27) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മര്‍ച്ചന്റ് നേവി വിദ്യാര്‍ത്ഥി ഷബിന്‍ 'മഞ്ഞുമ്മല്‍ മച്ചാന്‍' എന്ന ലഹരി സംഘത്തിലെ പ്രധാനിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജന്‍സ്, വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ഐസ് മെത്ത് എന്ന് വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിന്‍ പിടിച്ചെടുത്തിട്ടുണ്ട്.

രാജസ്ഥാനില്‍ മര്‍ച്ചന്റ് നേവി കോഴ്‌സ് ചെയ്യുന്ന ഷബിന്‍ അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയില്‍ നിന്ന് തുച്ഛമായ വിലക്ക് മയക്ക് മരുന്ന് വാങ്ങി കളമശ്ശേരി, ഏലൂര്‍, മഞ്ഞുമ്മല്‍ ഭാഗങ്ങളില്‍ വില്‍പ്പന നടത്തി വരുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വൈറ്റില ചക്കരപ്പറമ്പ് നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും 3 കിലോ കഞ്ചാവും 18 നൈട്രോസെപാം ഗുളികകളുമായി രണ്ട് പേരെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ 'മഞ്ഞുമ്മല്‍ മച്ചാന്‍' എന്ന പേരില്‍ എറണാകുളം ടൗണ്‍ ഭാഗത്ത് മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ചീഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിക്കുകയും ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് വരികയുമായിരുന്നു. പ്രതികള്‍ക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മല്‍ കടവ് റോഡില്‍ വെച്ച് രാത്രികളിലാണ് മയക്കുമരുന്ന് വില്‍പ്പനകള്‍ നടക്കുന്നതെന്നും കണ്ടെത്തി.

പുലര്‍ച്ചെ ഒരു മണിയോട് കൂടി മഞ്ഞുമ്മല്‍ കടവ് ഭാഗത്ത് മയക്കുമരുന്ന് കൈമാറുവാന്‍ എത്തിയ ഇരുവരും എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടിയിലായ സമയം അക്രമാസക്തനായ ഷബിന്‍ ഷാജി കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വിഴുങ്ങാന്‍ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

പിടിയിലായ ഷബിനും അക്ഷയ്ക്കും എതിരെ വരാപ്പുഴ എക്‌സൈസ് റേഞ്ചില്‍ മറ്റ് മയക്കു മരുന്ന് കേസുകളുമുണ്ട്. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ടി അനികുമാര്‍ അറിയിച്ചു.

വരാപ്പുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം പി പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത്കുമാര്‍, വരാപ്പുഴ റേഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി യു ഋഷികേശന്‍, പ്രിവന്റീവ് ഓഫീസര്‍ അനീഷ് കെ ജോസഫ്, സിഇഒമാരായ അനൂപ് എസ്, സമല്‍ദേവ്, വനിതാ സിഇഒ തസിയ കെ എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

'മഞ്ഞുമ്മല്‍ മച്ചാന്‍' ലഹരി സംഘത്തിലെ പ്രധാനിയും സുഹൃത്തും അറസ്റ്റില്‍; പിടിയിലായത് ഐസ് മെത്തുമായി
കപ്പല്‍ പിടിച്ചെടുത്തവര്‍ പെരുമാറിയത് വളരെ മാന്യമായി, ജീവിതത്തിന്റെ ഓരോ അനുഭവങ്ങള്‍: ആന്‍ ടെസ

Related Stories

No stories found.
logo
Reporter Live
www.reporterlive.com