പ്രവിയയുടെ കൊലപാതകം വിവാഹം നടക്കാനിരിക്കെ; തീകൊളുത്തിയത് മൃതദേഹം നശിപ്പിക്കാൻ, ഇരുവരും സുഹൃത്തുക്കൾ

പ്രവിയയെ കുത്തികൊലപ്പെടുത്തിയ ശേഷം സന്തോഷ് തീകൊളുത്തി മൃതദ്ദേഹം നശിപ്പിക്കാൻ ശ്രമിച്ചു
പ്രവിയയുടെ കൊലപാതകം വിവാഹം നടക്കാനിരിക്കെ; തീകൊളുത്തിയത് മൃതദേഹം നശിപ്പിക്കാൻ, ഇരുവരും സുഹൃത്തുക്കൾ

പാലക്കാട്: പട്ടാമ്പിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയാണ് സുഹൃത്ത് സന്തോഷ് ഇവരെ കൊലപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. തൃത്താല ആലൂർ സ്വദേശിയാണ് പ്രവിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സന്തോഷ്. പ്രവിയയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊടുമുണ്ട തീരദേശ റോഡിൽ വെച്ച് പ്രവിയയെ കുത്തികൊലപ്പെടുത്തിയ ശേഷം തീകൊളുത്തി മൃതദ്ദേഹം നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിയുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി തീ കെടുത്തിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ അരികിൽ നിന്ന് കത്തിയും കവറും കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃത്താല പട്ടിത്തറ സ്വദേശിനി പ്രവിയയാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് സുഹൃത്തായ ആലൂർ സ്വദേശി സന്തോഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സന്തോഷിന്റെ മരണം. ഇരുവരും ഏറെ നാളായി സുഹൃത്തുകളായിരുന്നുവെന്നും ആക്രമണത്തിൻ്റെ കാരണം പരിശോധിക്കുകയാണന്നും പട്ടാമ്പി പൊലീസ് അറിയിച്ചു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് പ്രവിയ. ഫോറൻസിക്കും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയ ശേഷം പ്രവിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

പ്രവിയയുടെ കൊലപാതകം വിവാഹം നടക്കാനിരിക്കെ; തീകൊളുത്തിയത് മൃതദേഹം നശിപ്പിക്കാൻ, ഇരുവരും സുഹൃത്തുക്കൾ
പട്ടാമ്പിയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി ജീവനൊടുക്കി, ഇരുവരും നാട്ടുകാർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com