ഞാൻ എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന്റെ ഇര, കുടുംബജീവിതം വരെ ഒഴിവാക്കേണ്ടിവന്നു: ചെറിയാൻ ഫിലിപ്പ്

'വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്'
ഞാൻ എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന്റെ ഇര, കുടുംബജീവിതം വരെ ഒഴിവാക്കേണ്ടിവന്നു: ചെറിയാൻ ഫിലിപ്പ്

കൊച്ചി: എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യു നേതാവായ തന്നെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ആ അപകടത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ടാണ് കുടുംബജീവിതം വരെ ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നതെന്നും അദ്ദേഹം കുറിച്ചു. സിദ്ധാർത്ഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്എഫ്ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചതാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

ഞാൻ എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന്റെ ഇര, കുടുംബജീവിതം വരെ ഒഴിവാക്കേണ്ടിവന്നു: ചെറിയാൻ ഫിലിപ്പ്
'സിദ്ധാർത്ഥനെ തല്ലിക്കൊന്നതാണ്, തല്ലിയത് മൃഗീയമായി'; വെളിപ്പെടുത്തലുമായി സുഹൃത്ത്

ഫേസ്ബുക്ക് കുറിപ്പ്

ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്.

വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com